Skip to main content

വന്‍കരകള്‍ ഉണ്ടായാല്‍ ....


ഞാനോര്‍ക്കാറുണ്ട് 
വന്‍കരകളെല്ലാം
ഒന്നായലിഞ്ഞു ചേര്‍ന്ന 
ഒരൊറ്റ ഭൂ ഖണ്ഡമായിരുന്നു 
നമ്മളെന്ന്  !
അനാദിയില്‍ ലോകവും 
അങ്ങനെയായിരുന്നത്രേ !

എല്ലാ നദികളും 
നമ്മളില്‍ നിന്നുല്ഭവിച്ച് 
നമ്മളില്‍ തന്നെ 
ഒഴുകി നിറഞ്ഞു .. 
എല്ലാ ഋതുക്കളും 
നമ്മളില്‍  പൂത്തുലഞ്ഞു  !
അത്രമേല്‍ 
ദൃഢമായ്  പുണര്‍ന്നിട്ടും   
പ്രണയം നുകര്‍ന്നിട്ടും
പിന്നെങ്ങിനെ പ്രിയേ ?
സ്വാര്‍ത്ഥം 
സ്പര്‍ദ്ധയുടെ 
വാള്‍മുനകള്‍ വീശി 
മിന്നല്‍പ്പിണരായി 
നമുക്കിടയില്‍ ആഴ്ന്നിറങ്ങിയത് ? 

വിദൂരസ്ഥമാം  വന്‍ കരങ്ങളായി 
നാമന്യോന്യമൊഴുകിയകന്നത്  ?

നാമുണരുമ്പോള്‍
നമുക്കിടയില്‍ 
വന്‍ കടലുകള്‍ 
ആര്‍ത്തലച്ചിരുന്നു...!!
കല്‍പ്പാന്ത കാലം 
കലി  പൂണ്ടുണര്‍ന്നിരുന്നു   !!
ഈ  പ്രളയ ജലത്തിന് 
ഹൃദയ രക്തത്തിന്റെ 
 ചുവപ്പോ  !
വിരഹ ദുഖത്തിന്റെ 
കടും കയ്പ്പോ    !

നോക്കൂ..
വന്‍ കരകള്‍ ഉണ്ടായപ്പോളാണ് 
പ്രപഞ്ച പ്രണയം  
കടലെടുത്തത് ..!
നാം  നമ്മള്‍ക്കാരായിരുന്നു    
എന്നറിയാതെ പോയത് !

Comments

  1. ഹാ.. എത്ര നല്ല കവിത! രാവിലെ തന്നെ ഒരു നല്ല സമ്മാനം....വന്‍കരകള്‍ രൂപം കൊണ്ടതില്‍ തെറ്റൊന്നുമില്ലെന്നെ.....മനസ്സില്‍ അതാവാതിരുന്നാല്‍ മതി....ഇല്ലിയോ..?

    ReplyDelete
  2. ഒരൊറ്റ കരയായിരുന്നെന്കില്‍ എന്ന് ഞാനും ആഗ്രഹിച്ചു പോകുന്നു.... അങ്ങിനെ ആയിരുന്നുവെങ്കില്‍ എനിക്ക് എന്‍റെ പ്രിയ്യ കൂട്ടുക്കാരി ലോലിതയെ കാണുവാന്‍ ട്രെയിനില്‍ പോകാമായിരുന്നു. ഫ്ലൈറ്റില്‍ കയറുവാന്‍ പേടി ആയതിനാലാണ് ഞാന്‍ പോകാത്തെ.

    ReplyDelete
  3. നല്ല അര്‍ഥവത്തായ വരികള്‍...ആശംസകള്‍

    ReplyDelete
  4. നല്ല കവിത .....

    ReplyDelete
  5. നോക്കൂ..
    വന്‍ കരകള്‍ ഉണ്ടായപ്പോളാണ്
    പ്രപഞ്ച പ്രണയം
    കടലെടുത്തത് ..!
    നാം നമ്മള്‍ക്കാരായിരുന്നു
    എന്നറിയാതെ പോയത്.......ഹൃദയസ്പര്‍ശിയായ കവിത...നന്നായിരിക്കുന്നു,

    ReplyDelete
  6. പ്രപഞ്ചസത്യം...!!!
    നാം നമ്മള്‍ക്കാരായിരുനെന്നു അറിയാതെപോയി...!

    ആശംസകള്‍ നേരുന്നു....

    ReplyDelete
  7. വന്കരകളെ പ്രിയ സഖിയോട് ഉപമിച്ച ഈ കവിത ഏറെ മനോഹരമായിരിക്കുന്നു..

    ReplyDelete
  8. പിന്നെങ്ങിനെ പ്രിയേ ?
    സ്വാര്‍ത്ഥം
    സ്പര്‍ദ്ധയുടെ
    വാള്‍മുനകള്‍ വീശി
    മിന്നല്‍പ്പിണരായി
    നമുക്കിടയില്‍ ആഴ്ന്നിറങ്ങിയത് ?

    നല്ല കവിത,നല്ല ചിന്തകൾ.

    ReplyDelete
  9. നന്നായിട്ടുണ്ട്

    ReplyDelete
  10. "നീ എന്‍റെ പേര് ചോദിക്കു ഞാന്‍
    പറയാം പക്ഷെ എന്‍റെ നാട്
    ചോദിക്കരുത് .കാരണം ജനിച്ചപ്പോള്‍
    ദൈവം എന്നെ അവിടെ പിറക്കാന്‍ അനുവദിച്ചു
    എന്നേ ഉള്ളൂ" .ദൈവം രാജ്യത്തിനു പേര് ഇട്ടിരുന്നില്ല
    അത് ഭൂമി ആയിരുന്നു ..ഭൂമി മാത്രം ..
    എന്നിട്ടും ഇന്നും രാജ്യങ്ങള്‍, പൌരത്വം,തിരിച്ചറിയല്‍
    രേഖകള്‍...വേര്‍ തിരിവുകള്‍ എല്ലാം മനുഷ്യന്‍ ഉണ്ടാകിയവ
    ആണ്...., ബിജു പറഞ്ഞത് പോലെ യാത്രകള്‍ക്കും നിയമങ്ങള്‍ ...

    നല്ല കവിത രമേഷ്ജി ...അഭിനന്ദനങ്ങള്‍ ...

    ReplyDelete
  11. ഇഷ്ടപ്പെട്ടു...... :)

    ReplyDelete
  12. വായിച്ചു,വീണ്ടുംവായിച്ചു!
    നമ്മളില്‍ നിന്നുല്ഭവിച്ച് ..ഒഴുകി നിറഞ്ഞു ..
    ഋതുക്കളെല്ലാം നമ്മളില്‍ പൂത്തുലഞ്ഞു ..!
    ഹായ്..നല്ലരസം..
    മതിലുകളെങ്കിലും ഇല്ലായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു..
    അഭിനന്ദനങ്ങള്‍.

    ReplyDelete
  13. നന്നായിട്ടുണ്ട്....
    വൻകരകളെല്ലാം ഒന്നിച്ചു കിടന്നിരുന്നെങ്കിൽ നമ്മളിന്ന് അമേരിക്കക്കാരായേനെ...!

    ആശംസകൾ....

    ReplyDelete
  14. ഒരു വിദൂരനക്ഷത്രത്തിലിരുന്നു ഭൂമിയെ നോക്കിക്കാണുന്ന പ്രതീതിയുണ്ടായിരുന്നു വായനയില്‍..
    വന്‍കരകള്‍ ചെറുതായി വരുന്നു..അവക്കിടയിലെ ദൂരം വലുതായും...
    അതിനുചിതമായ വരികളും

    ReplyDelete
  15. ചുവപ്പ് എന്നാൽ കൈപ്പേറിയത്.

    പ്രപഞ്ചോത്പത്തി തന്നെ ഒരു വൻ പൊട്ടിത്തെറിയിൽ നിന്നാണല്ലോ..!

    ReplyDelete
  16. പിന്നെങ്ങിനെ പ്രിയേ
    സ്വാര്‍ത്ഥം
    സ്പര്‍ദ്ധയുടെ
    വാള്‍ മുനകള്‍ വീശി
    മിന്നല്‍പ്പിണരായി
    നമുക്കിടയില്‍ ആഴ്ന്നിറങ്ങിയതു്
    നല്ല കവിത. പല ആവര്‍ത്തി ഉരുവിട്ടു.

    ReplyDelete
  17. ഈ പ്രളയജലത്തിന് ഹ്രുദയരക്തത്തിന്റെ ചുവപ്പോ...........?
    രമേശ്....കവിത നന്നായിട്ടുണ്ട്.....!

    ReplyDelete
  18. ലളിതം; സുന്ദരം

    ReplyDelete
  19. ഒന്നാവട്ടെ നമ്മുടെ ചിന്തകള്‍.
    നല്ല വരികള്‍.

    ReplyDelete
  20. അടര്‍ന്നു മാറിയ വന്‍കരകള്‍ ... മുളച്ചു പൊന്തിയ വന്‍മതിലുകള്‍....അകന്നു പോയ മനസുകള്‍...കവിത നന്നായി..

    ReplyDelete
  21. മനോഹരമായിരിയ്ക്കുണൂ ഓരോ വരികളും..പെയ്തൊഴിഞ്ഞ മാനം പോലെ വ്യക്തം..അഭിനന്ദനങ്ങള്‍..

    ReplyDelete
  22. ഇങ്ങിനെ കവിത എഴുതിയാല്‍ എനിക്കൊക്കെ മനസ്സിലാവും .
    നന്നായി ട്ടോ .

    ReplyDelete
  23. മനോഹരമായ ഭാവന... നല്ല വരികൾ.

    ആശംസകൾ!

    ReplyDelete
  24. എല്ലാം ഒന്നായിരുന്നത് പോലെ ഒന്നാവട്ടെ
    ഇനിയും എന്ന് നമുക്ക്‌ ആശിക്കാം.
    കവിത ഉഷാറായി.

    ReplyDelete
  25. അധികം താമസിയാതെ ഒന്നിപ്പിക്കാനല്ലെ നോക്കുന്നത്.

    ReplyDelete
  26. നന്നായിരിക്കുന്നു,

    ReplyDelete
  27. കുറേ തവണ വായിച്ചു, ഓരോതവണയും ഓരോരോ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനാവുന്നു .നല്ല വരികള്‍ ...

    ReplyDelete
  28. നല്ല കവിത. ആര്‍ക്കും (എന്നെപ്പോലെ)
    മനസിലാക്കാന്‍ പറ്റുന്ന വരികള്‍.
    മനോഹരം രമേഷ്ജി, അഭിനന്ദനങ്ങള്‍ ...

    ReplyDelete
  29. കവിത മനോഹരം!

    ReplyDelete
  30. വൻ കരകൾ ഉണ്ടായാലും അതിനിടയിൽ നാം പണിതുയർത്തിയ വൻ മതിലുകളാണല്ലോ..പ്രശ്നം..!
    നന്നായിട്ടൂണ്ട് കേട്ടൊ ഭായ്

    ReplyDelete
  31. അതെ, എപ്പോഴാണ് നമ്മൾ ...? നന്നായിട്ടുണ്ട്, ഒന്നാണെന്നു തോന്നും ചിലപ്പോൾ, രണ്ടായി പിരിഞ്ഞ് സമുദ്രദൂരങ്ങളിലെത്തും ചിലപ്പോൾ, ഈ വൈരുദ്ധ്യത്തെ, വങ്കരകൾ ഉടലെടുക്കുന്നതിനെ ചിന്തയിലേക്ക് എത്തിച്ചു വരികൾ!

    ReplyDelete
  32. "വസുധൈവകുടുംബകം"
    വലിയൊരാശയം, നന്മയുള്ള ചിന്ത, ഒരു കൊച്ചു കവിതയിലൂടെ അനുഭവിപ്പിക്കാനായിരിക്കുന്നു. ഭൂമിയെ വെട്ടിമുറിച്ച്, സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി യുദ്ധങ്ങള്‍ക്കൊരുങ്ങുന്ന കാലത്ത് ഇത്തരം ചിന്തകള്‍ തന്നെ വലിയൊരു നന്മയാണ്. മനോഹരമായ കവിത. അഭിനന്ദനങ്ങള്‍ രമേശ്ജി...

    ReplyDelete
  33. "വിദൂരസ്ഥമാം വന്‍ കരങ്ങളായി
    നാമന്യോന്യമൊഴുകിയകന്നത് ?"
    ഈ തിരിച്ചറിവുകൾക്ക് ഒരു സംഗമം ഉണ്ടാവാൻ അവസരം സൃഷ്ടിക്കുമ്പോൾ ഈ അകന്ന കരകൾ ഒന്നാവും

    ReplyDelete
  34. ഹൃദയങ്ങൾ പോലും മതിൽ കെട്ടിവേർത്തിരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലെ വേറിട്ട ചിന്ത നന്നായി.
    ആശംസകൾ.

    ReplyDelete
  35. നല്ല കവിത.
    ഇഷ്ടപ്പെട്ടു.

    ഹൃദയങ്ങൾക്കിടയിലെ ഭൂമി പിളർക്കാൻ കടലിടുക്കുകൾ ഉണ്ടാവാതിരിക്കട്ടെ!

    ReplyDelete
  36. ചിന്തിപ്പിക്കുന്ന നല്ല വരികള്‍. രമേശജിയുടെ നല്ല കവിതകളില്‍ ഒന്ന് എന്ന് പറയാന്‍ തോന്നുന്നു. ആഴമുള്ള ചിന്തകള്‍

    ReplyDelete
  37. എല്ലാവരും ഒന്നായിരുന്നുവെങ്കില്‍ ചിലപ്പോഴെങ്കിലും നമ്മള്‍ ആഗ്രഹിച്ചു പോവാറുണ്ട്.ഈ വേര്‍തിരിവുകള്‍ അര്‍ത്ഥശൂന്യം

    ReplyDelete
  38. കവിത മനോഹരം, ലളിതം... ആശംസകള്‍.

    ReplyDelete
  39. Well said...

    as a ex-resident of Libya I have all the memories of childhood...faced the 1986 bombing season spending several nights in running cars and underground caves...I join you in praying... hope the world decides to put the weapons down

    ReplyDelete
  40. ഒരേ കരയില്‍ നില്‍ക്കുന്ന മനുഷ്യരുടെ മനസ്സുകള്‍ തമ്മിലുള്ള അകലം വന്‍ കരകള്‍ തമ്മിലുള്ളതിനെക്കാള്‍ വരും...

    ReplyDelete
  41. വന്‍ കരകള്‍ ഉണ്ടായപ്പോളാണ്
    പ്രപഞ്ച പ്രണയം
    കടലെടുത്തത് ..!

    ആര് മനസ്സിലാക്കുന്നു ഈ സത്യം.

    ReplyDelete
  42. രമേശ്‌ അരൂര്‍...
    കവിത ഇഷ്ട്ടപ്പെട്ടു

    "അത്രമേല്‍
    ദൃഢമായ് പുണര്‍ന്നിട്ടും
    പ്രണയം നുകര്‍ന്നിട്ടും
    പിന്നെങ്ങിനെ പ്രിയേ ?
    സ്വാര്‍ത്ഥം
    സ്പര്‍ദ്ധയുടെ
    വാള്‍മുനകള്‍ വീശി
    മിന്നല്‍പ്പിണരായി
    നമുക്കിടയില്‍ ആഴ്ന്നിറങ്ങിയത് ? "

    നമ്മളായി അകന്നതല്ല ,
    അകറ്റിയതാണ്
    നമ്മളെ.
    നമ്മിലെ സ്വാര്‍ത്ഥത .....

    നല്ല ഭാവന

    ഇന്ന് ,നമ്മുടെ മനസ്സിലും വന്‍കരകള്‍ രൂപം കൊള്ളുന്നു
    പ്രണയത്തെ കടലെടുക്കുന്നു
    പരസ്പ്പരം അറിയാതെ പോകുന്നു

    കവിതയുടെ തുടക്കത്തില്‍
    "ഞാനോര്‍ക്കാറുണ്ട്
    വന്‍കരകളെല്ലാം
    ഒന്നായലിഞ്ഞു ചേര്‍ന്ന
    ഒരൊറ്റ ഭൂഖണ്ഡമായിരുന്നു
    നമ്മളെന്ന് !"

    എന്നത് ഞാന്‍ അല്‍പ്പം മാറ്റം വരുത്തി നോക്കി

    "ഞാനോര്‍ക്കാറുണ്ട്
    ഭൂഖണ്ഡളെല്ലാം
    ഒന്നായലിഞ്ഞു ചേര്‍ന്ന
    ഒരു മഹാവന്‍കരയായിരുന്നു
    നമ്മളെന്ന് !"(മഹാവന്‍കര- super continent

    "അനാദിയില്‍ ലോകവും
    അങ്ങനെയായിരുന്നത്രേ !"
    ലോകം എന്നത് "പ്രപഞ്ചം "എന്നാണോ ഉദ്ദേശിച്ചത് ?


    വിദൂരസ്ഥമാം വന്‍ കരങ്ങളായി
    നാമന്യോന്യമൊഴുകിയകലേണ്ടിയിരുന്നില്ല.....അല്ലേ ?

    എന്തുചെയ്യാം...നാം ഇപ്പോഴും ഒഴുകി അകന്നുകൊണ്ടേയിരിക്കുന്നു.

    വളരെ നന്നായിട്ടുണ്ട്.
    ഇനിയും എഴുതുക
    ആശംസകള്‍ !

    ReplyDelete
  43. @@സുജ .ലോകം തന്നെ ഈ യാഥാര്‍ത്യത്തില്‍ ഉള്‍പ്പെട്ടതാണ് ഇന്നുള്ള ഭൂഖണ്ഡങ്ങള്‍ എല്ലാം.പ്രപഞ്ചം എന്നത് അതിലും അപ്പുറം നില്‍ക്കുന്ന ഒരു പ്രതി ഭാസമാണ്..

    ReplyDelete
  44. നല്ല ഒരു കവിത രമേശ്. അര്‍ത്ഥവത്തായ വരികള്‍. കവിതയെ വല്ലാതെ അളന്ന് തൂക്കി പറയാന്‍ അറിയില്ല.

    സ്വാര്‍ത്ഥം
    സ്പര്‍ദ്ധയുടെ
    വാള്‍മുനകള്‍ വീശി
    മിന്നല്‍പ്പിണരായി
    നമുക്കിടയില്‍ ആഴ്ന്നിറങ്ങിയത് ? "

    ഈ വരികള്‍ ഒരുപാടിഷ്ടപ്പെട്ടു.

    ReplyDelete
  45. നോക്കൂ..
    വന്‍ കരകള്‍ ഉണ്ടായപ്പോളാണ്
    പ്രപഞ്ച പ്രണയം
    കടലെടുത്തത് ..!

    സത്യം, എല്ലാവരും അകന്നു കൊണ്ടേയിരിക്കുന്ന ഓരോ വന്‍കരകള്‍

    കവിത മനോഹരം രമേഷ്ജീ.
    വിശാലമായ ആശയപ്രപഞ്ചം സൃഷ്ടിക്കുന്ന കൊച്ചു വരികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  46. @Jazmikkutty
    മനസിലും വന്‍കരകള്‍ ഉണ്ടാകുന്നു എന്നാണ് പറഞ്ഞു വരുന്നത് .

    @Biju George

    ലാസ്റ്റ് നീ പറ പറക്കും മോനെ

    @കുറ്റൂരി :
    @Naushu ..

    @ദിവാരേട്ടn

    @അതിരുകള്‍/മുസ്തഫ പുളിക്കൽ

    @ഷമീര്‍ തളിക്കുളം

    @lekshmi. lachu

    @ജസ്റ്റിന്‍

    @moideen angadimugar

    @ശ്രീ

    @ente lokam

    @JITHU
    :)
    @ishaqh

    @വീ കെ

    @ആറങ്ങോട്ടുകര മുഹമ്മദ്‌

    @യൂസുഫ്പ


    @ജയിംസ് സണ്ണി പാറ്റൂര്‍

    @നിഴലും ചിത്രവും

    @khader patteppadam .

    @Shukoor


    @ഹാഷിക്ക്


    @വര്‍ഷിണി


    @ചെറുവാടി

    @അലി

    @പട്ടേപ്പാടം റാംജി

    @കുസുമം ആര്‍ പുന്നപ്ര

    @ജുവൈരിയ സലാം

    @സിദ്ധീക്ക..

    @Lipi Ranju

    @zephyr zia

    @മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ..

    @ശ്രീനാഥന്‍

    @നന്ദു | naNdu | നന്ദു

    @Kalavallabhan

    @nikukechery

    @jayanEvoor

    @Salam
    @yaachupattam ..

    @Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി

    @Villagemaan

    @Jayalakshmi

    @hafeez

    @girishvarma balussery...

    @മുല്ല

    @Manoraj


    @ബിന്‍ഷേഖ്

    നന്ദി എല്ലാവര്ക്കും

    ReplyDelete
  47. വളരെ അർത്ഥവത്തായ വരികൾ.. ഭാവുകങ്ങൾ നേരുന്നു..

    ReplyDelete
  48. പ്രിയ രമേശ്‌...
    വളരെ നല്ല ആശയം...
    കവിതയെ കുറിച്ച് ആധികാരികമായി പറയാന്‍ എനിക്കാവില്ല, കാരണം അക്കാര്യത്തില്‍ ഞാന്‍ ഒരു പാമരനാണ്...

    ReplyDelete
  49. വളരെ അര്‍ത്ഥവത്തായ കവിത....മനസ്സില്‍ വന്‍കരകള്‍ ഉണ്ടാക്കി,അതില്‍ ഒതുങ്ങിക്കൂടുന്ന മനുഷ്യന്‍ എങ്ങിനെ സ്വാര്‍ത്ഥന്‍ ആവാതിരിക്കും?

    ReplyDelete
  50. ചിന്തയുടെ ഉയരമോ രൂപപ്പെടുത്തിയെടുത്തതിലെ പ്രാഗല്‍ഭ്യമോ
    ഏതാണ് മികച്ചു നില്‍ക്കുന്നത്..! കവിത നന്നായി

    ReplyDelete
  51. എനിക്കും നിനക്കുമിടയില്‍ ഒരു കടലുണ്ട് .എന്റെ ഞാനെന്ന ഭാവം. വരികളിലെ വിശുദ്ധിയും പ്രണയവും ആര്‍ത്തു ചിരിക്കുന്നു. ആശംസകള്‍!

    ReplyDelete
  52. രമേശിന്റെ വായിച്ചിട്ടുള്ള കവിതകളില്‍ ഏറ്റവും ഇഷ്ടമായത്. അഭിനന്ദനങ്ങള്‍.

    ReplyDelete
  53. രമേശ്‌ ... വളരെ നന്നായിരിക്കുന്നു... ഇന്ന് എല്ലാ മനുഷ്യരും ഓരോ വന്കരകളാന്... സ്വാര്ഥ്തയും വിദ്വേഷവും മാത്രമുള്ള വന്കരകള്‍.. സ്നേഹത്തിനും പ്രണയത്തിനും സ്ഥാനമില്ലാത്ത വന്കരകള്‍... കലി അതിന്റെ സര്വ്വശക്തിയുമെടുത്ത് ആടുന്നു..

    ReplyDelete
  54. വൻ‌കരകൾ ഉണ്ടാകാതിരുന്നെങ്കിൽ.

    ReplyDelete
  55. പത്ത് സെന്റെ ഭുമിയും അതില്‍ നിറഞ്ഞുനില്‍ക്കുന്ന വീടും,
    വീടിനു ചുറ്റും എട്ടടി പൊക്കത്തില്‍ മതിലും,
    എപ്പോഴും പൂട്ടിയിട്ടിരിക്കുന്ന ഗൈറ്റും,
    വീട്ടില്‍ പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡും,
    ഉമ്മറത്ത് ആട്ടുകട്ടിലും.
    കട്ടിലില്‍ മാഡം, മാഡത്തിന്റെമടിയില്‍ പട്ടി
    പുതിയ പുതിയ വന്‍കരകള്‍ നാം തന്നെ തീര്‍ക്കുന്നു
    വന്കരകള്‍ക്ക് പക്ഷെ പത്ത് സെന്റ്‌ ഭൂമിയുടെ ചുറ്റളവ്‌
    മാത്രമേയുള്ളൂ

    ReplyDelete
  56. മനോഹരമായ കവിത,.
    നല്ല ഭാവന.വൈകിയാണെങ്കിലും ഇത് വഴി വരാനും വായിക്കാനും കഴിഞ്ഞതിൽ ഞാൻ ധന്യനായി.
    നന്ദി.

    ReplyDelete
  57. നന്നായി..
    അടുക്കും,അകലും ഇടയില്‍ ഭൂകമ്പങ്ങളുയിര്‍ക്കും..ഒടുവില്‍ അറിഞ്ഞു വരുമ്പോഴേക്കും ആകര്‍ഷിച്ചും,വികര്‍ഷിച്ചും ഉരഞ്ഞു തീര്‍ന്നേക്കാം ജീവിതം..

    ReplyDelete
  58. മനോഹരമായ ആശയം. നല്ല കവിത. ആശംസകള്‍ എന്റേയും.

    ReplyDelete
  59. :)
    മനോഹരം കേട്ടോ..!

    ReplyDelete

Post a Comment

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...

Popular posts from this blog

കാടെവിടെ മക്കളെ?

ഒ രു കാട് ഒരുക്കി വച്ചിട്ട് അവര്‍ എന്നെ വിളിച്ചു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാട് കാണാന്‍  കാഴ്ചകാണാന്‍  വലിയ ജനക്കൂട്ടം മുന്‍പേ വന്നവര്‍ പറഞ്ഞു  "നല്ല മരങ്ങള്‍ !! നല്ല മരങ്ങള്‍ !!" പിമ്പേ വന്നവരും പറഞ്ഞു "നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!" ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി കാടുകാണാന്‍ !! കണ്ടില്ല  കാടില്ല !! കണ്ടതോ..  ചില മരങ്ങള്‍ മാത്രം വളഞ്ഞു പുളഞ്ഞ വന്‍ മരങ്ങള്‍ മാത്രം ... കാടെവിടെ മക്കളെ ?

അകന്നുപോയവരോട് ....

എ ത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍  കിളി പറന്നകന്നിട്ടും   മായാത്ത   ഗന്ധം   പോലെ  ! പിരിയാന്‍ കൂട്ടാക്കാത്ത- യോ ര്‍ മ തന്‍  തൂവല്‍ പോലെ പറിച്ചെറിഞ്ഞാലും വരും ചിര ബന്ധനം പോലെ !   അറിയാം നമുക്ക് നാം പിരിയാന്‍ സന്ധിപ്പവര്‍   ഇടയില്‍ കാണും മാത്ര നേരത്തെയ്ക്കൊരു ബന്ധം ! ഇളവേല്‍ക്കാനൊരു തണല്‍  വെയില്‍ ചായും നേരം ഒറ്റയ്ക്ക് പോകേണ്ടവര്‍ ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ്  മറഞ്ഞോര്‍ക്ക്  പിന്നാലെ  പോകേണ്ടവര്‍  ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട്  ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍. . ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു... അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളു