Skip to main content

സത്യവും സങ്കല്‍പ്പവും


'ഓരോ ദിനവും'  ഓര്‍മകളില്‍ 
കിളിര്‍ത്ത് വരുന്ന  ഒരു മുള്ളാണ് 
കൂടെക്കൂടെ കുത്തി മുറിവേല്‍പ്പിക്കും 
ചോരകിനിയും ..നോവ്‌ പടര്‍ത്തും 

പാപവും പുണ്യവും  തമ്മിലുള്ള 
മത്സരമത്രേ ജീവിതം 
ഓട്ടപ്പന്തയത്തില്‍ 
ആദ്യമെത്തിയവരും 
ഒടുവില്‍ വന്നവരും 
ഒരു പോലെ കരയുന്നു !
ഒരേ ദുഃഖം ,ഒരേ പരാതി 
ആരും ജയിച്ചില്ലെന്ന് !

"ശരി തെറ്റുകള്‍ ആപേക്ഷികമാണ് "
ഉള്ളിലിരുന്ന് ആരോ പറയുന്നു ! 
മുറിവുകളും വേദനകളും മാത്രം
എന്നിട്ടുമെന്തേ ബാക്കിയാവുന്നു  ?

ഒരേ സമയം 
ഒരാള്‍ക്ക്‌ ചിരി 
മറ്റൊരാള്‍ക്ക് വേദന
അപരന്നു വിശപ്പ്‌  !
ആരറിയുന്നു 
 അയഥാര്‍ത്ഥ ജീവിത  സങ്കല്പം ?
വിദൂര വിസ്മൃത സത്യം !





Comments

  1. ഉത്തരങ്ങള്‍ ഇനിയും കണ്ടത്തെണ്ടിയിരിക്കുന്നു, പലതിനും..
    രമേഷ്ജീ....നല്ല കവിത.

    ReplyDelete
  2. അതെ. ആരും ഒന്നും അറിയുന്നില്ല.
    എല്ലാം സംഭവിക്കുന്നു എന്ന് ബോദ്ധ്യപ്പെടുന്നു അത്രമാത്രം.
    നന്നായി മാഷേ കവിത.

    ReplyDelete
  3. ഈ ഓട്ടപ്പന്തയത്തിൽ ആരും തന്നെ ആ അയാഥാര്‍ത്യ സങ്കല്പവും
    വിദൂര വിസ്മൃത സത്യവും അറിയാതെയാണല്ലോ എന്നുമെന്നും മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുന്നത്....അല്ലേ ഭായ്

    ReplyDelete
  4. ജയവും പരാജയവും കാലം നിര്‍ണയിക്കുന്ന
    ഓട്ടപന്തയം.സത്യവും മിഥ്യയും തിരിച്ചറിയപ്പെടുന്നത്
    ആപേക്ഷികമായ ഒരു ആഗ്രഹം മാത്രം ആയി പലപ്പോഴും
    മാറപ്പെടുന്നു.രമേഷ്ജി.അഭിനന്ദനങ്ങള്‍.good picture..

    ReplyDelete
  5. കവിത നന്നായിട്ടുണ്ട്...

    ReplyDelete
  6. "പാപവും പുണ്യവും തമ്മിലുള്ള
    മത്സരമത്രേ ജീവിതം"...ഇഷ്ടായി മാഷെ ഈ കവിത..
    വിദൂര വിസ്മൃത സത്യം ..ഇതിന്റെ അര്‍ത്ഥം മനസ്സിലായില്ല

    ReplyDelete
  7. അന്വേഷണം തുടരുക തന്നെ രമേഷ്....
    ഉത്തരം കണ്ടെത്താന്‍ എന്നാലും പ്രയാസം

    ReplyDelete
  8. സത്യവും സങ്കല്‍പ്പവും എന്നതിനെകാള്‍ എനിക്ക് ഇഷ്ട്ടം
    സത്യവും സ്വപനങ്ങളും എന്ന് വിളിക്കാനാണ് ..
    ഒരുപാട് പുതിയ പുതിയ സത്യങ്ങള്‍ വിളിച്ചു പറയുന്നു ....നന്നായിരികുന്നു മൊത്തത്തില്‍...എനാല്‍ ചില വരികള്‍ ഒരു ചേര്‍ച്ച കുറവ് ഫീല്‍ ചെയ്യുന്നു .
    ഒരാള്‍ക്ക് ചിരി
    ഒരാള്‍ക്ക് വേദന

    ഒരു പോലെ കരയുന്നു !
    ഒരേ ദുഃഖം ,ഒരേ പരാതി
    ആരും ജയിച്ചില്ലെന്ന് !
    എന്ന് ഒക്കെ പറയുമ്പോള്‍ എന്തോ ഒരു ഇഴകി ചേരാത്തത് പോലെ
    ഒന്ന് കൂടി ആച്ചി കുരുക്കി നോക്കു .തീര്‍ച്ചയായും ഇതിലും നന്നാവും

    ReplyDelete
  9. ഒരേ ദുഃഖം ,ഒരേ പരാതി
    ആരും ജയിച്ചില്ലെന്

    ReplyDelete
  10. ജനിച്ചു വീഴുമ്പൊഴേ ഒരു നിഴലായി മരണം നമ്മളോട് കൂടെയുണ്ട്.
    അതിനിടക്കുള്ള ദു:ഖവും,പാപവും,പുണ്യവും,ശരി,തെറ്റുകളെല്ലാം അതിലേക്കുള്ള ചൂണ്ടുപലകകൾ മാത്രം....!!

    കവിത നന്നായിരിക്കുന്നു..
    ആശംസകൾ...

    ReplyDelete
  11. ഒരേ സമയം
    ഒരാള്‍ക്ക്‌ ചിരി
    മറ്റൊരാള്‍ക്ക് വേദന
    അപരന്നു വിശപ്പ്‌ !
    ആരറിയുന്നു
    അയഥാര്‍ത്യ സങ്കല്പം ?
    വിദൂര വിസ്മൃത സത്യം
    ------------------------
    കവിത നന്നായിരിക്കുന്നു..
    ആശംസകൾ...

    ReplyDelete
  12. മാഷേ, നല്ല ചിന്തകൾ...
    പിന്നെ ഈ
    കിളിച്ചു = മുളച്ചു ?

    ReplyDelete
  13. @ലച്ചു:അകലെ മറഞ്ഞു കിടക്കുന്ന സത്യം
    @നികു:അതെ മാഷെ .കിളിച്ചു ,കിളിര്‍ത്തു, മുളച്ചു എല്ലാം ഒന്ന് തന്നെ .

    ReplyDelete
  14. ആദ്യമെത്തിയവര്‍ക്കും അവസാനമെത്തിയവര്‍ക്കും ഒരേ സ്വരം!
    അതൊരു സത്യംന്നെ!!
    കവിത മുഴുവനായും ചിലപ്പോള്‍ കവി ഉദ്ദേശിച്ചിടത്തോളം എനിക്ക് പിടികിട്ടിയോ എന്നൊരു സംശയമില്ലാതില്ല!

    കിളിച്ചു എന്നത് മനസ്സിലായെങ്കിലും ആദ്യമായ് കേള്‍ക്കുകയാണ്.
    ‘യാഥാര്‍ത്ഥ്യം’ അല്ലെ ശരി?

    ReplyDelete
  15. @ നി:സു: യാഥാര്‍ത്ഥ്യം എന്ന് തനിച്ചു പറയുമ്പോള്‍ അതാണ്‌ ശരി.നിഷേദ സ്വരമായ അ ചേര്‍ക്കുമ്പോള്‍ അയഥാര്‍ത്ഥ്യം എന്ന് തന്നെ പറയണം..

    ReplyDelete
  16. ഈ വരികളിൽ ഒരുപാട് അർത്ഥങ്ങളുണ്ട്. ചിന്തിക്കുന്നവനു ഇത് ധാരാളം.ഒരേ സമയം
    ഒരാള്‍ക്ക്‌ ചിരി
    മറ്റൊരാള്‍ക്ക് വേദന
    അപരന്നു വിശപ്പ്‌ !
    ആരറിയുന്നു
    അയഥാര്‍ത്യ സങ്കല്പം ?
    വിദൂര വിസ്മൃത സത്യം !

    ReplyDelete
  17. അരൂര്‍, അയഥാര്‍ത്ഥ്യം എന്നത് തന്നെയാണുദ്ദേശിച്ചത് കേട്ടൊ, അതിലെ അ വിട്ടുപൊയതാണ്,

    വാക്കല്ല വാക്കിലെ അക്ഷരത്തെറ്റാണ് ഞാന്‍ പറഞ്ഞത് :)
    അയഥാര്‍ത്യ സങ്കല്പം ?
    അയഥാര്‍ത്ഥ്യ സങ്കല്‍പ്പം..

    ReplyDelete
  18. രെമേഷേട്ടാ..വായിച്ചു...ബോധിച്ചു...

    ReplyDelete
  19. entha parayuka remeshetta athimanoharam....ee kavithaye kurichu koodutal parayan njan aalalla

    ReplyDelete
  20. ചിരിയും വിശപ്പും വേദനയും.. എല്ലാം ചേര്‍ന്നതത്രെ ജീവിതം. കവിത നന്നായിരിക്കുന്നു രമേശ്. സങ്കല്‍പ്പത്തില്‍ നിന്നും സത്യത്തിലേക്ക് കാതങ്ങളുടെ ദൂരമുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ ജീവിതം യാദാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുക്കുന്നു.

    ReplyDelete
  21. "ശരി തെറ്റുകള്‍ ആപേക്ഷികമാണ് " അവിടെയാണ് കാര്യം. പല കാര്യങ്ങളും എത്ര ചിന്തിച്ചാലും ബുദ്ധിക്ക് പിടി കിട്ടാറില്ല. ഒരു പാട് ഉത്തരങ്ങള്‍ തെളിഞ്ഞു വരേണ്ടിയിരിക്കുന്നു.

    വളരെ ഉയര്‍ന്ന ചിന്ത.

    ReplyDelete
  22. വളരെ ഇഷ്ടപ്പെട്ടു. കിളിച്ചുവെന്നതില്‍
    സംശയമുള്ളവരെ തിരോന്തോരേത്തേക്കു
    വിട്ടേരേ.

    ReplyDelete
  23. Vidoora sathyam thedunnavanaanu kavi

    ReplyDelete
  24. അര്‍ത്ഥസമ്പുഷ്ടമായ വരികളുടെ ഉചിതമായ ഒരു ചേരുവ...വളരെ ആസ്വദിച്ചു.

    ReplyDelete
  25. 'ആരറിയുന്നു
    അയാഥാര്‍ത്ഥ്യ സങ്കല്‍പം
    വിദൂര വിസ്മൃത സത്യം'

    ഒന്നുകൂടി ചിന്തേരിട്ടാല്‍ നന്നായിരുന്നു

    ReplyDelete
  26. കവിത എന്ന മുന്‍വിധിയോടെ സമീപ്പിക്കാതിരുന്നത് നന്നായി.
    ഇഷ്ടപ്പെട്ടു

    ReplyDelete
  27. ആസ്വാദ്യകരമായിത്തോന്നി സത്യസൻകല്പ സമ്മിശ്രമായ ഉയർന്നചിന്തകൾ..!!

    ReplyDelete
  28. അതെ ശരി തെറ്റുകള്‍ ആപേക്ഷികമാണ്, അത്ര തന്നെ ..
    കവിത കൊള്ളാം മാഷേ ..

    ReplyDelete
  29. "ഓട്ടപ്പന്തയത്തില്‍
    ആദ്യമെത്തിയവരും
    ഒടുവില്‍ വന്നവരും
    ഒരു പോലെ കരയുന്നു !"

    ദാര്‍ശനിക മാനങ്ങളുള്ള വരികള്‍. അപേക്ഷിക സത്യങ്ങളില്‍ കടിപിടി കൂടി കലപില കൂട്ടുന്ന മനുഷ്യന്റെ നിസ്സാരത്ത്വം അറിയുന്നതിലെ വിനയം വരികളില്‍ പ്രകടം. അഹം ബ്രഹ്മാസ്മി യുടെ ഉയരത്തിലേക്ക് കുതിക്കാന്‍ വെമ്പുന്ന ചിന്താ ശകലങ്ങള്‍. സാമ്പ്രദായിക ദൈവങ്ങളെ നിരാകരിക്കാന്‍ കരുത്ത് തേടുന്ന പ്രാര്‍ത്ഥനകള്‍.
    ഇഷ്ടമായി.

    ReplyDelete
  30. "ഒരേ സമയം
    ഒരാള്‍ക്ക്‌ ചിരി
    മറ്റൊരാള്‍ക്ക് വേദന
    അപരന്നു വിശപ്പ്‌ !
    ആരറിയുന്നു
    അയഥാര്‍ത്ഥ്യ സങ്കല്പം ?
    വിദൂര വിസ്മൃത സത്യം"

    രമേഷ്ജി: ഒരു ചെറിയ കവിതയില്‍ ജീവിതത്തെ ആകെ തളചിട്ടപോലെ. പാപവും പുണ്യവും തമ്മിലുള്ള മത്സരം, എന്നുമെന്നും പുണ്യം ജയിക്കട്ടെ, എവിടെയും.

    ReplyDelete
  31. നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  32. ജീവിതത്തിന്റെ തന്നെ സാരം വളരെക്കുറച്ചു വാക്കുകളില്‍ വരച്ചിട്ടിരിക്കുന്നു.
    വാക്കുകളില്‍ അര്‍ത്ഥം ഒളിഞ്ഞിരിക്കുന്നു.
    വീണ്ടും വായിക്കുമ്പോള്‍ നമ്മെ നോക്കി തെളിഞ്ഞു ചിരിക്കുന്നു.

    ഉത്തരമറിയാത്ത ചോദ്യങ്ങള്‍ക്കു പിറകെ ഓരോ മനുഷ്യജന്മവും അലഞ്ഞേ തീരൂ...
    ഹൃദയത്തില്‍ നന്മയുള്ളവരേ ഉത്തരങ്ങള്‍ക്കായി അലയുന്നുള്ളൂ..!!
    ........................
    'അയഥാര്‍ത്ഥം' അല്ലേ ശരി?
    .......................
    ഓ.ടോ. പുതിയ പ്രൊഫൈല്‍ ചിത്രം നന്നായിട്ടുണ്ട്.

    ReplyDelete
  33. ഒരേ സമയം
    ഒരാള്‍ക്ക്‌ ചിരി
    മറ്റൊരാള്‍ക്ക് വേദന
    അപരന്നു വിശപ്പ്‌ !
    ആരറിയുന്നു
    അയഥാര്‍ത്ഥ്യ സങ്കല്പം ?
    വിദൂര വിസ്മൃത സത്യം
    ശരിയാണ്.

    ReplyDelete
  34. "ശരി തെറ്റുകള്‍ ആപേക്ഷികമാണ് "
    ഉള്ളിലിരുന്ന് ആരോ പറയുന്നു ! എന്നിട്ടുമെന്തേ നമ്മള്‍ നമ്മുടെ ശരിയില്‍ മാത്രം വിശ്വസിക്കുന്നത്................ നന്നായി.

    ReplyDelete
  35. @നന്ദു:നന്ദി. ചിലപ്പോള്‍ പരിചയമുള്ള വാക്കുകള്‍ കൂടി നമുക്കപരിചിതമായി പോകും! എപ്പോളും അതാണോ? അല്ല ഇതാണോ ശരി? എന്ന ആശങ്കയാണല്ലോ ! തിരുത്തല്‍ എപ്പോളും വേണ്ടി വരും..:)
    ഓ: ടോ: എനിക്ക് നല്ല ഗ്ലാമര്‍ ആണെന്ന് ഇന്ന് കുറെ പേര്‍ വിളിച്ചു പറഞ്ഞു (വാലന്റൈന്‍സ് ഡേ ആയതു കൊണ്ടാണോ ആവോ ? :)

    ReplyDelete
  36. ഉള്ളു തുറന്നു പറയട്ടെ...? ഉള്ളില്‍ തോന്നിയ കാര്യം ..? ആശയം നല്ലത്, വരികൾ നല്ലത്, പക്ഷേ... ഒരോരൊ ഖണ്ഡികയും വേറിട്ട് നിൽക്കുന്നൂ, നാലു ഭാഗങ്ങളും നാല് കവിതകളാക്കാം, അങ്ങനെയാണ് ഉദ്ദേശിച്ചതെങ്കിൽ, ശരി. അല്ലായെങ്കിൽ കവിതക്ക് ആദ്യ,മദ്ധ്യാന്ത്യം ഉണ്ടാകണമെന്നു വാദിക്കുന്നവനാണുഞാൻ,കവിയുടെ വിഷയം എന്താണ്... സത്യമോ.? അതോ സങ്കൽ‌പ്പമോ..?

    ReplyDelete
  37. @ചന്തു ഏട്ടാ: എനിക്ക് തോന്നിയ ചിന്തകള്‍ ഇവിടെ പകര്‍ത്തി.വായിക്കുന്നവര്‍ക്ക് ഉചിതം പോലെ ഉള്‍ക്കൊള്ളാം..കവിത ചുരുങ്ങിയ പക്ഷം എന്നില്‍ എങ്കിലും മുന്‍കൂട്ടി തീരുമാനിച്ചു സംഭവിക്കുന്ന ഒന്നല്ല..അതുകൊണ്ടുതന്നെ സാമ്പ്രദായിക നിയമങ്ങള്‍ക്കു അത് വിധേയമായിരിക്കുകയും ഇല്ല..എന്നാല്‍ അനുശീലനങ്ങള്‍ കൊണ്ട് അങ്ങനെ വരികയും ചെയ്യാം..എഴുതിക്കഴിഞ്ഞു ഞാന്‍ ഉദ്ദേശിച്ചത് എന്താണ് എന്ന് വിശദീകരിക്കേണ്ടി വരുന്നത് കഷ്ടമാണ്..അത് നിങ്ങളില്‍ ഉണ്ടാക്കിയത് എന്താണ് അത് മാത്രമാണ് വായനക്കാരനെ സംബന്ധിച്ച് ആ കവിതയുടെ ഉള്ളടക്കം ..ഓരോരുത്തരിലും ഓരോ വിധം ആയിരിക്കും എന്ന് മാത്രം ..:) വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു ..:)

    ReplyDelete
  38. ഒരേ സമയം
    ഒരാള്‍ക്ക്‌ ചിരി
    മറ്റൊരാള്‍ക്ക് വേദന
    അപരന്നു വിശപ്പ്‌ !

    ReplyDelete
  39. ചിന്തകൾ കൊള്ളാം.
    ചിന്തിച്ചാലൊരു അന്തവുമില്ല.
    ചിന്തിച്ചില്ലെങ്കിൽ....!

    ഡോണ്ട് വറി; ബി ഹാപ്പി!

    ReplyDelete
  40. കവിത വളരെ ഇഷ്ടമായി. നന്നായി എഴുതിയിരിക്കുന്നു.
    "'ഓരോ ദിനവും' ഓര്‍മകളില്‍
    കിളിര്‍ത്ത് വരുന്ന ഒരു മുള്ളാണ്"
    ഈ വരിയിൽ തന്നെയുണ്ട് എല്ലാം.

    satheeshharipad.blogspot.com

    ReplyDelete
  41. തുടക്കത്തില്‍ കണ്ട സംഗ്രഹചിത്രം എന്റെ പിടയുന്ന മനക്കണ്ണില്‍ തറച്ചു! പാപം കുത്തിയേല്‍പ്പിച്ച മുള്‍ക്കിരീടം ധരിച്ചു നില്‍ക്കുന്ന പുണ്യവാളന്റെ ശിരസ്സില്‍ നിന്നും കിനിയുന്ന നിണച്ചാലുകളിലെ നോവിന്റെ കവിത എന്നോടു പറഞ്ഞു: 'അജ്ഞനായ മനുഷ്യാ, പുണ്യം, പാപത്തോട്‌ മത്സരിക്കാറില്ല. മത്സരിക്കുന്നുമില്ല. പാപിയെ തലോടുന്നവനത്രെ പുണ്യവാന്‍!'
    Oh Lord, being a fallible human being I can only agree and confess to you!
    And hence all the rest appears to be just a rhetoric to me...

    ReplyDelete
  42. നന്നായിരിക്കുന്നു.........!!
    ഏതൊരു കാര്യത്തിലും അങ്ങിനെ തന്നെയാണ്...!
    ചിരി, വേദന, വിശപ്പ്...!! ഇതിലാദ്യത്തെ രണ്ടും എപ്പോഴുമുണ്ടാകും
    മൂന്നാമത്തേത്.. അതിന്‍റെ ഫലത്തിനെ അനുസരിച്ചായിരിക്കാം..!
    നല്ല ചിന്തകള്‍ ........!!

    ReplyDelete
  43. എല്ലാരും,എല്ലാർക്കും എല്ലാമൊരുപോലായാലെന്താ പിന്നെ ജീവിതം..(ന്റമ്മച്ചീ എനിക്കു വയ്യ ഇത്രേം വല്യ കാര്യം പറയാൻ)

    ReplyDelete
  44. എല്ലാം ആപേക്ഷികമാണെന്നും പറഞ്ഞ് മുന്നോട്ടു പോകേണ്ടി വരും.ജീവിതം സുഖത്തിനും ദുഃഖത്തിനും,കാഴ്ചക്കുമുള്ളതാണല്ലോ.അപ്പോള്‍ എല്ലാം ചേര്‍ത്ത് വരട്ടെ.

    ReplyDelete
  45. ജീവിതത്തിലെ യാഥാർത്യങ്ങൾ .. ഏതൊരാളിലും സംഭവിക്കുന്നത് തെറ്റും ശരിയും പാപവും ധർമ്മവും ഓട്ടപ്പന്തയത്തിനൊടുവിൽ എല്ലാവരും ഒരുപോലെ ... ദാര്‍ശനികതയുടെ കാമ്പ് ഉൾക്കൊണ്ട വരികള്‍. . യഥാർത്ത ദൈവീകതയുടെ മഹാത്മ്യം തിരിച്ചറിയാൻ വെമ്പുന്ന ചിന്താ ധാരകൾ. സത്യത്തെ കണ്ടെത്താനുള്ള മാർഗ്ഗം ഒളിഞ്ഞിരിക്കുന്ന വരികൾ.ചിന്തിക്കാനുതകുന്ന വരികൾ ആശംസകൾ..

    ReplyDelete
  46. ഓടുന്നവനും, ഓടിക്കുന്നവനും കിതയ്ക്കുന്നു!
    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

    ReplyDelete
  47. ആരറിയുന്നു അയഥാര്‍ത്ഥ ജീവിത സങ്കല്പം ?

    ReplyDelete
  48. 'ഓരോ ദിനവും' ഓര്‍മകളില്‍
    കിളിര്‍ത്ത് വരുന്ന ഒരു മുള്ളാണ്
    കൂടെക്കൂടെ കുത്തി മുറിവേല്‍പ്പിക്കും
    ചോരകിനിയും ..നോവ്‌ പടര്‍ത്തും

    സത്യാണ്‍...ആ നോവുകളിലും ജീവിത യാഥാർത്യങ്ങളെ നേരിടാനാവാത്ത മനുഷ്യ കോലങ്ങളും.

    ReplyDelete
  49. ചിന്താവിഷയമാണ്.അതിന്ദ്രീയ കാര്യങ്ങളെക്കുറിച്ചുള്ള
    ചിന്തകളില്‍ നിന്നാണല്ലോ ദൈവവിശ്വാസം ഉടലെടുക്കുന്നത്.

    ReplyDelete
  50. സത്യാസത്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇരുട്ട് വീണിരിക്കുന്നു;
    നമ്മുടെയോക്കെയുള്ളില്‍....
    നന്നായിരിക്കുന്നു, വാക്കുകള്‍.

    ReplyDelete
  51. പാപവും പുണ്യവും തമ്മിലുള്ള
    മത്സരമത്രേ ജീവിതം

    മുറിവുകളും വേദനകളും മാത്രം
    എന്നിട്ടുമെന്തേ ബാക്കിയാവുന്നു ?

    "ഒരേ സമയം
    ഒരാള്‍ക്ക്‌ ചിരി
    മറ്റൊരാള്‍ക്ക് വേദന
    അപരന്നു വിശപ്പ്‌ !
    ആരറിയുന്നു
    അയഥാര്‍ത്ഥ ജീവിത സങ്കല്പം ?
    വിദൂര വിസ്മൃത സത്യം !"

    ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ചിന്താശേഷിയുള്ള ആരും നടത്തിയേക്കാവുന്ന ആത്മഭാഷണങ്ങള്‍ .

    കനപ്പെട്ട ഉള്ളടക്കം പേറുന്ന കൊച്ചുവരികള്‍ .
    ജീവിതയാഥാര്‍ത്യത്തിന്‍റെ അറിയപ്പെടാത്ത കോണുകളിലേക്ക് അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കവിത.

    രമേഷ്ജീ..
    ആദ്യമായാണിവിടെ. തീര്‍ച്ചയായും വീണ്ടും വരാം.

    ReplyDelete
  52. എത്രയധികം കമന്റുകള്‍

    ReplyDelete
  53. kavitha nannaayirikkunnu.
    kavithaaswaadanam kuravaanu

    greetings from tricur

    nb: my mal font is sick today

    ReplyDelete
  54. വരികൾ ഇഷ്ടപ്പെട്ടു.
    അപ്പോൾ കവിതയുമാവാം അല്ലേ?

    ReplyDelete
  55. എല്ലാവര്ക്കും നന്ദി ...:)

    ReplyDelete
  56. ജീവിതം തന്നെ ഒരു മായ യല്ലേ
    അതിൽ എല്ലാ ഇന്ദ്രജാലങ്ങളും കാണും.. ശരിയല്ലേ?.
    . നന്നായിട്ടുണ്ട്‌ ഭാവുകങ്ങൾ!

    ReplyDelete
  57. ഓരോ ദിനവും ഓര്‍മയില്‍ കിളുര്‍ത്തു വരുന്ന മുള്ളാണെങ്കിലും കവിത മുള്ളല്ല

    ReplyDelete
  58. കാമ്പും കഴമ്പുമുള്ള നല്ല കവിതകള്‍ ...ഇന്നാണ് ആദ്യമായി കണ്ടത് .ഉള്ളില്‍ തട്ടുക മാത്രമല്ല ചിലത് മുറിവേല്‍പ്പിക്കുകയും ചെയ്യുവാന്‍ പര്യാപ്തം !നന്മ വരട്ടെ .......

    ReplyDelete

Post a Comment

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...

Popular posts from this blog

കാടെവിടെ മക്കളെ?

ഒ രു കാട് ഒരുക്കി വച്ചിട്ട് അവര്‍ എന്നെ വിളിച്ചു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാട് കാണാന്‍  കാഴ്ചകാണാന്‍  വലിയ ജനക്കൂട്ടം മുന്‍പേ വന്നവര്‍ പറഞ്ഞു  "നല്ല മരങ്ങള്‍ !! നല്ല മരങ്ങള്‍ !!" പിമ്പേ വന്നവരും പറഞ്ഞു "നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!" ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി കാടുകാണാന്‍ !! കണ്ടില്ല  കാടില്ല !! കണ്ടതോ..  ചില മരങ്ങള്‍ മാത്രം വളഞ്ഞു പുളഞ്ഞ വന്‍ മരങ്ങള്‍ മാത്രം ... കാടെവിടെ മക്കളെ ?

അകന്നുപോയവരോട് ....

എ ത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍  കിളി പറന്നകന്നിട്ടും   മായാത്ത   ഗന്ധം   പോലെ  ! പിരിയാന്‍ കൂട്ടാക്കാത്ത- യോ ര്‍ മ തന്‍  തൂവല്‍ പോലെ പറിച്ചെറിഞ്ഞാലും വരും ചിര ബന്ധനം പോലെ !   അറിയാം നമുക്ക് നാം പിരിയാന്‍ സന്ധിപ്പവര്‍   ഇടയില്‍ കാണും മാത്ര നേരത്തെയ്ക്കൊരു ബന്ധം ! ഇളവേല്‍ക്കാനൊരു തണല്‍  വെയില്‍ ചായും നേരം ഒറ്റയ്ക്ക് പോകേണ്ടവര്‍ ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ്  മറഞ്ഞോര്‍ക്ക്  പിന്നാലെ  പോകേണ്ടവര്‍  ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട്  ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍. . ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു... അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളു