നഗരത്തില്‍
എല്ലാം
എന്റേതാണ്
എന്റെ വീട് എന്റെ ഭാര്യ
എന്റെ മകന്
എന്റെ ബീഡി ,
എന്റെ തീപ്പെട്ടി
പുറത്തുണ്ണല്‍
അകത്തു പെടുക്കല്‍ ..
വില കൊടുത്താല്‍ വാങ്ങാം
മുന്തിയ സമാധാനം ..
നഗരത്തില്‍ ഭൂമി കറങ്ങുന്നില്ല
ഉദയാസ്തമനവുമില്ല
എന്നും എപ്പോഴും
പകലിന്റെ യൌവനം
പെണ്ണുങ്ങള്‍ക്ക്
വൈരൂപ്യമില്ല
അമ്മയ്ക്കും അമ്മൂമ്മയ്ക്കും
വയസാവില്ല ..
നഗരത്തില്‍ കുട്ടികളില്ല
ഒക്കെ മുതിര്‍ന്നവരാണ്
വായില്‍ ഒതുങ്ങാത്ത വാക്കും ,
വായ് പൊത്തും പ്രവൃത്തിയും !
വീട്ടില്‍ വൃദ്ധരില്ല
നഗരത്തില്‍ മരണവുമില്ല
വിലപിക്കാന്‍
ആളില്ലാത്തവര്‍ക്ക് ഉറങ്ങാന്‍
ഉണര്‍ന്നിരിക്കുന്നു സദാ -
സത്രവും ശ്മശാനവും !
*ടി ഡി എം ഹാളില്‍
നഗര വാസികള്‍ക്കായി
രാമായണ പാരായണം .....
രാവേറെ ചൊല്ലിയിട്ടും
കര്‍ക്കിടകമൊഴിയുന്നില്ല
നഗര വാസികള്‍ക്കായി
രാമായണ പാരായണം .....
രാവേറെ ചൊല്ലിയിട്ടും
കര്‍ക്കിടകമൊഴിയുന്നില്ല
*രാമായണവുമില്ല
*രാ -മായുന്നുമില്ല
*രാമായനം കാക്കും
സീതമാര്‍ അലയുന്നു
കാമാര്‍ത്തി ചൂഴും കണ്ണാല്‍
കൈകാട്ടി വിളിക്കുന്നു
അഴുക്കു ചാലുകള്‍
നോവിന് പൂകൊണ്ട്
*രാമായനം കാക്കും
സീതമാര്‍ അലയുന്നു
കാമാര്‍ത്തി ചൂഴും കണ്ണാല്‍
കൈകാട്ടി വിളിക്കുന്നു
അഴുക്കു ചാലുകള്‍
നോവിന് പൂകൊണ്ട്
പൊതിയുന്നു
തെരുവില്‍ പൊഴിയുന്നു
കണ്ണീരായ് അലിയുന്നു ..
കണ്ണീരായ് അലിയുന്നു ..
നഗരം ചിരിക്കുന്നു
നഗരം കരയുന്നു ...
കടല്‍ പോല്‍ ഇരമ്പുന്നു
കാലം പോല്‍ ഒഴുകുന്നു
-------------------------------------------------------------------------------------------
4 ) ടി .ഡി .എം ഹാള്‍ Pകൊച്ചി നഗരത്തിലെ സുപ്രധാന പരിപാടികള്‍ നടക്കുന്ന ഒരു സാംസ്കാരിക കേന്ദ്രം .
കാലം പോല്‍ ഒഴുകുന്നു
-------------------------------------------------------------------------------------------
*പദ സൂചിക 1)രാമായണം =രാവ് (രാത്രി )മായണം (ഇല്ലാതാകണം =വെളിച്ചം (അറിവ് )വരണം .
2 ) രാ (രാവ് ) = രാത്രി
3 ) രാമായനം = രാമന്റെ അയനം =രാമന്റെ കൂടിച്ചേരല്‍ (ഉത്തമ മനുഷ്യനുമായുള്ള സംഗമം )4 ) ടി .ഡി .എം ഹാള്‍ Pകൊച്ചി നഗരത്തിലെ സുപ്രധാന പരിപാടികള്‍ നടക്കുന്ന ഒരു സാംസ്കാരിക കേന്ദ്രം .
നഗരം ചിരിക്കുന്നു
ReplyDeleteനഗരം കരയുന്നു ...
കടല്‍ പോല്‍ ഇരമ്പുന്നു
കാലം പോല്‍ ഒഴുകുന്നു
നഗരം ഇതൊക്കെത്തന്നെയാണ് രമേഷേട്ട.... പക്ഷെ ഗ്രാമങ്ങളുടെ അവസ്ഥയും ഇതിനോട് അടുത്തൊക്കെ തന്നെ അല്ലെ ?? അതോ ഗ്രാമങ്ങള്‍ ഇല്ലാതയികൊണ്ട് ഇരുക്കുകയാണോ..
കവി എന്താണ് ഈ കവിതയിലൂടെ
ReplyDeleteപറയാന്‍ ഉദ്ദേശി
ചെതെന്നു എനിക്ക്
മനസ്സിലായില്ല.എന്റെ വിവരക്കേട്..
ഒന്നുകൂടി വായിക്കട്ടെ
ഗ്രാമങ്ങളും ഇങ്ങനെഒക്കെ തന്നെ അല്ലെ ഇപ്പൊ.
ReplyDeleteഎന്തായാലും ശരി സ"മാ"ധാനം വേണം.
നഗരത്തില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ ആണ് ലച്ചു ..ലച്ചുവും ഒരു കാഴ്ചക്കാരി ആയി നഗരം ഓര്‍മയില്‍ കൊണ്ടുവന്നു നോക്കു..:)
ReplyDeleteമായക്കാഴ്ചകള്‍
ReplyDeleteഅതികം താമസിയാതെ നഗരങ്ങള്‍ ഗ്രാമങ്ങളെ വിഴുങ്ങും
അപ്പോള്‍ നഗരത്തിലും ഗ്രാമത്തിലും കാഴ്ചകള്‍ ഒരുപോലെ
അപ്പോള്‍ ആഗോളവല്‍ക്കരണം പൂര്‍ത്തിയാകും
ടി ഡി എം ഹാളിനൊക്കെയെന്താ ഈ കവിതയില്‍ കാര്യം? :-) നഗരവാസികള്‍ക്കായുള്ള മരുന്നിട്ട കര്‍ക്കിടക കഞ്ഞിയുടെ കാര്യം മറന്നു.... ഇല്യേ ?
ReplyDeleteകർക്കിടകത്തിലും അല്ലാത്ത മാസങ്ങളിലും നഗരത്തിലെ രാമായണം ഒന്നുതന്നെ.
ReplyDeleteനഗരത്തിന്റെ കരച്ചിലും, ചിരിയും, നസരവാസിയുടെ സ്വത്വം നഷ്ടപ്പെടലും ...
ReplyDeleteനഗരത്തിന്റെ നരകസമാനമായൊരു മുഖം..നഗരത്തില്‍ മരണവുമില്ല
ReplyDeleteവിലപിക്കാന്‍
ആളില്ലാത്തവര്‍ക്ക് ,
.....എവിടെയും വളര്‍ന്നുവലുതാകുന്ന നഗരങ്ങള്‍
നഗരക്കാഴ്ചകള്‍ വരച്ചു വെച്ച കവിത. ഒരു റെഡിമെയ്ഡ് രാമായണമാസംകൂടി.
ReplyDeleteനഗരത്തില്‍ ചിലടത്തെല്ലാം രാമായണമുണ്ടേ...ഗ്രാമത്തില്‍ നിന്നും ചേക്കേറിയവരായിരിക്കാം. പിന്നെ ഇവിടെയുള്ള എല്ലാക്ഷേത്രങ്ങളിലും. ഉണ്ട്. ഞാനും പതിവായി 16 വര്‍ഷം കൊണ്ട്..രാമായണമാസത്തില്‍ രാമായണം വായിക്കുന്നു.
ReplyDeleteപിന്നെ
ടി ഡി എം ഹാളില്‍
നഗര വാസികള്‍ക്കായി
രാമായണ പാരായണം
രാവേറെ ചൊല്ലിയിട്ടും
കര്‍ക്കിടകമൊഴിയുന്നില്ല
*രാമായണവുമില്ല
*രാ -മായുന്നുമില്ല
ഇതും ഇവിടെ ചലയിടങ്ങളിലുണ്ട്.. അത് നഗരത്തിന്റ പ്രത്യേകത
താങ്കളുടെ സൃഷ്ടികളിൽ ഉന്നത സൃഷ്ടി എന്നെനിക്ക് തോന്നിയത്. ഇഷ്ടപ്പെട്ടു വളരെയേറെ..
ReplyDelete“നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം” എന്നാണോ രമേശ് അനിയാ? ഗ്രാമത്തിലും“രാ” (ഇരുട്ട്) മാറേണ്ട മനുഷ്യ മനസ്സുകൾ ഇപ്പോൾ വളരെക്കൂടുതലാ....പിന്നെ രാമായണവും,രാമായനവും ഒന്നു തന്നെയല്ലേ...(രാമന്റെ മാർഗ്ഗം) വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാനയിരിക്കും *രാമായനമം അല്ലേ? ടി ഡി എം ഹാളില്‍
ReplyDeleteനഗര വാസികള്ക്കായിരാമായണ പാരായണം
രാവേറെ ചൊല്ലിയിട്ടുംകര്ക്കിടകമൊഴിയുന്നില്ല
*രാമായണവുമില്ല*രാ -മായുന്നുമില്ല ... അത് ‘ക്ഷ’പിടിച്ചു...നോവിന് പൂ... തുടങ്ങിയ നല്ല പ്രയോഗങ്ങൾ.. നല്ലതിനെ നന്നെന്ന് പറഞ്ഞാൽ സ്തുതി പാഠർകൾ...എന്ന് വിളിച്ച് കളയുമോന്നൊരു ശങ്ക ഇല്ലാതില്ലാ... “നന്നല്ല കാവ്യമഖിലം പഴതെന്ന് നിനച്ചിട്ടൊന്നോടെ നിന്ദിതവുമല്ല നവത്വമൂലം,വിദ്വാ ന്മാർ വിലയറിഞ്ഞ് രസിച്ചിടുന്നൂ...അല്പന് വല്ലവരുമോതുന്നതാം പ്രമാണം” എന്ന് “ബോധായനൻ” ‘ഭഗവതജ്ജുകം’ എന്ന നാടകത്തിൽ സൂത്രധാരനെക്കൊണ്ട് പറയിപ്പിക്കുന്നത് ഓർമ്മിക്കാം അല്ലേ.... ഈ നല്ല ചിന്തക്ക് എന്റെ ഭാവുകങ്ങൾ
@@ചന്തു ഏട്ടന് :നാട്ടിന് പുറവും നഗരവും തമ്മിലുള്ള താരതമ്യം അല്ല കവിതാ വിഷയം .കര്‍ക്കിടകത്തിലെ നഗര കാഴ്ചകള്‍ മാത്രം .രാമായണം എന്ന പദം എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം .
ReplyDeleteഞാന്‍ മനസിലാക്കിയ ത്
1 ) രാ +മായണം =രാമായണം (രാത്രി,ഇരുട്ട് ,അജ്ഞത ഇല്ലാതാകണം )
2 ) രാമായണം =രാമന്റെ അയനം,രാമന്റെയും സീതയുടെയും കൂടിച്ചേരല്‍ ,(രാമായനം എന്നും പറയാം )
എത്ര രാമായണം ചൊല്ലിയിട്ടും ഇരുട്ട് മാറുന്നില്ലല്ലോ രാമാ ..:)
പുറത്തുണ്ണലും
ReplyDeleteഅകത്ത് പെടുക്കലും...
രാമായാത്ത നഗരക്കാഴ്ച!
നല്ല കാഴ്ച..!
രമേശേട്ടാ.. കവിത ഏറെ ഇഷ്ടമായി.. ഈ നഗര കാഴ്ചകള്‍ എന്നെ 2 വര്‍ഷം മുന്‍പുള്ള എന്റെ കൊച്ചി ജീവിതസ്മരണകളിലേക്ക് കൂട്ടി കൊണ്ട് പോയി.. എത്ര സത്യം.. ഈ വരികള്‍..
ReplyDelete"രാവേറെ ചൊല്ലിയിട്ടും
കര്‍ക്കിടകമൊഴിയുന്നില്ല
*രാമായണവുമില്ല
*രാ -മായുന്നുമില്ല " - ഈ വരികള്‍ ഏറെ ഇഷ്ടമായി..
രമേശേട്ടാ.. ചില സംശയങ്ങള്‍ :
"രാമായണ പാരായണം
രാവേറെ ചൊല്ലിയിട്ടും.." പാരായണവും ചൊല്ലുക എന്നതും ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതല്ലേ.. അപ്പോള്‍ ആ വാക്ക് ഒരു വരിയില്‍ തന്നെ ആവര്‍ത്തനമായി വരുന്നില്ലേ..
അയനം എന്നാല്‍ കൂടിച്ചേരല്‍ എന്നര്‍ത്ഥമുണ്ടോ..?? ഗതി, മാര്‍ഗം, സഞ്ചാരം എന്നൊക്കെയാണ് അര്‍ത്ഥമായി പണ്ട് പഠിച്ചതായുള്ള ഓര്‍മ്മ..
നഗരത്തിൻ നേർ കാഴ്ച....
ReplyDeleteയന്ത്രങ്ങൾക്ക് രാമനാര് സീതയാര് രാമായണമെന്ത് അല്ലേ ?
ReplyDeleteനന്നായി രമേശ് ജി. നഗരം എന്നും നഗരം തന്നെ. ഇവിടെ ഇങ്ങനെ ജീവിച്ചിട്ട് എന്റെ ഉള്ളിലും ഒരു നഗരം ഇങ്ങനെ വളര്‍ന്നോന്ന് സംശയം. അയല്‍ വീട്ടിലൊന്ന് പോയി വിവരമന്വേഷിക്കണമെന്ന് വെച്ചിട്ട് കുറേ നേരായീ .ഇത് വരെ പോയില്ല. എന്തോ ഒരു മടി. അവരാരും ഇങ്ങോട്ടും വരാറില്ല.ഒന്നോര്‍ത്ത് നോക്കൂ. ഓണ്‍ലൈനിലൂടെ ഞാന്‍ ദൂരെയുള്ളവരോടൊക്കെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. പക്ഷെ അടുത്തുള്ളവരോട് ഇല്ല, എനിക്ക് എന്നോട് തന്നെ മടുപ്പും ദേഷ്യവും തൊന്നുന്നു. പക്ഷെ നാട്ടില്‍ പോയാല്‍ ഇതല്ല സ്ഥിതി.എല്ലാ വീട്ടിലും കയറി മിനിമം ഒരു ചായയെങ്കിലും കുടിച്ചേ ഇറങ്ങൂ..അപ്പൊ പ്രശ്നം നഗരത്തിന്റെ തന്നെയല്ലെ..
ReplyDelete(ഞാന്‍ ആശ്വസിക്കയാണു എന്റെ പ്രശ്നമല്ലാന്ന്!!)
ഭീതിതം തന്നെ നഗരക്കാഴ്ച്ചകൾ......എന്നാലും ഓരോ ഗ്രാമവും മത്സരിക്കുകയാണു നഗരങ്ങളാകാൻ..
ReplyDeleteനല്ല വരികള്‍ ....
ReplyDelete@@സന്ദീപ് ..വരികള്‍ പാരായണവും ചൊല്ലലും ഒന്ന് തന്നെ ..പക്ഷെ രണ്ടു ഖണ്ഡങ്ങളില്‍ ആയാണ് ആ വാക്കുകള്‍ വിന്യസിച്ചിട്ടുള്ളത് ..സന്ദീപ് വായിക്കുമ്പോള്‍ വരികള്‍ തമ്മില്‍ അകലം ഉണ്ടായിരുന്നില്ല ..ഇപ്പോള്‍ നോക്കൂ പദം മാറ്റാതെ അകലം കൂട്ടിയപ്പോള്‍ ..അകലവും അടുപ്പവും പോലും ആളുകളുടെയും വാക്കുകളുടെയും അര്‍ത്ഥവും കാഴ്ചപ്പാടും മാറ്റും എന്ന് മനസിലായില്ലേ :)
ReplyDeleteഅയനം (अयन) എന്ന സംസ്കൃത വാക്കിനു അഭയ സ്ഥാനം ,വഴി ,സമീപിക്കല്‍ ,കൂടിച്ചേരല്‍ ,അര വര്‍ഷം ,എത്തിച്ചേരല്‍ എന്നിങ്ങനെ നിരവധി അര്‍ഥങ്ങള്‍ ഉണ്ട് ..രാമനി -ലേക്കുള്ള(നുമായുള്ള) എത്തിച്ചേരല്‍ കൂടി ച്ചേരല്‍ എന്നിങ്ങനെ ഏത് അര്‍ത്ഥവും ഇവിടെ സ്വീകാര്യമാണ് ..:)
@@മുല്ല :മനസ്സില്‍ കാട് വളരാന്‍ അവസരം ഉണ്ടാക്കരുത് ...
"മാര്‍ഗങ്ങള്‍ സഞ്ചാര ലോപാല്‍
തൃണം കൊണ്ട് മാര്‍ഗം അറിവതിനുണ്ടായി സംശയം "
എന്ന് അദ്ധ്യാത്മ രാമായണത്തില്‍ രാമന്റെ കാനന പ്രവേശ സമയത്ത് എഴുത്തച്ഛന് എഴുതിയിട്ടുണ്ട് ,,സ്ഥിരമായ വഴികള്‍ സഞ്ചാരം ഇല്ലാതെ കിടന്നാല്‍ അവിടം പുല്ലും കാടും പിടിക്കും ,,അപ്പോള്‍ തെളിഞ്ഞു കിടന്ന പഴയ വഴികളൊക്കെ കാണാന്‍ പറ്റാതെ വരും ..അത് മുന്നോട്ടുള്ള പ്രയാണത്തിനു തടസം സൃഷ്ടിക്കും ..:) മനസിലായല്ലോ ..:)
നഗരായണം...........
ReplyDeleteമനോഹരം,ആശംസകള്‍.......
ഓര്‍ഡര്‍ ചെയ്തു വരുത്തിയ ഫാസ്റ്റ് ഫുഡ് വായിലേക്ക് വെക്കുമ്പോള്‍ " Dieting ആണ്. ഒന്നും കഴിക്കാറില്ല. ഇതൊരു നഗര കാഴ്ച ആണെങ്കില്‍.. രാത്രി അത്താഴം കഴിച്ചില്ലെങ്കില്‍ ഒരു പ്രാവിന്റെ തൂക്കം ശരീരം കനം കുറയും. പുളികൂട്ടി ചതച്ച ചമ്മന്തി തിരുമ്മി ഉള്ള വറ്റ് കഴിക്കു മോനെ.. ഒരു ഗ്രാമീണ ഭംഗി. എങ്കിലും ഗ്രാമവും നഗരത്തിന്റെ ഉടുപ്പുകള്‍ കടം വാങ്ങി ധരിക്കാന്‍ തുടങ്ങിയിരിക്കുന്നു. രമേഷേട്ട ഒത്തിരി ഇഷ്ടപ്പെട്ടു..
ReplyDeleteഅതെ നഗരം ഇതൊക്കെത്തന്നെ ,,,,,,,,,,,
ReplyDeleteഇഷ്ടപ്പെട്ടു .........ഈ വരികള്‍
നഗരത്തിന്റെ നേര് ചിത്രം വരച്ച കവിത ഇഷ്ടമായി.
ReplyDeleteരമേശേട്ട..
ReplyDeleteനഗരത്തിൽ ഇപ്പോൾ ബീഡിയുണ്ടോന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു
കാണാൻ വഴിയില്ല
രണ്ടു സ്സെക്ഷൻ ആയ പോലെ തോന്നി അങ്ങിനീ എഴൂതിയതാണോ
-രാ-മായുന്നുമില്ല- വരെ പൊതുവായ സമകാലീന സാമൂഹ്യപ്രശ്നങ്ങളെ കുറിച്ചും
-രാമായനം-മുതൽ സ്ത്രീപീഡനങ്ങളെ മാത്രം ഊന്നിയും എഴുതിയ പോലെ
അല്ല എല്ലാം സാമൂഹ്യ പ്രശ്നം തന്നെ എന്നാലും അവിടെ വന്നാപ്പോ ഒരു തരം തിരിവ് ഫീൽ ചെയ്തു
@@ജാനകീ :ബീഡി ,കള്ള് ഇതെല്ലാം എല്ലായിടത്തും ഒരു പോലെ ..കള്ളുകുടിയന് എന്ന് പൊതുവായി പറഞ്ഞാല്‍ അതിനര്‍ത്ഥം അയാള്‍ കള്ള് മാത്രമേ കുടിക്കൂ എന്നല്ലല്ലോ :) പുരിഞ്ചിതാ ? :)
ReplyDeleteഅതൊരു ശൈലിയില്‍ അങ്ങനെ എഴുതീതാ ...
ആദ്യ ഭാഗം കുറെ നാള് മുന്‍പും രണ്ടാം ഭാഗം ഇന്നും എഴുതിയതാണ് ..കാലാവസ്ഥ പിടിച്ചിട്ടുണ്ടാകില്ല :) അതാ രണ്ടായി പോയത് :)
nallezhutthukal...asamsakal...
ReplyDeleteഈ നഗരത്തിലേക്കു ഗ്രാമം ഒഴുകിയെത്തുന്നു.
ReplyDeleteനഗര രാമായണം എനിക്കിഷ്ടമായി... :)
ReplyDeleteഇഷ്ടപ്പെട്ടു. ഈ വരികള്‍
ReplyDeleteനഗര രാമായണം ഇഷ്ടായി രമേഷേട്ടാ ...
ReplyDelete[ഇരുട്ട് മാറാന്‍ രാമായണം ചൊല്ലിയതുകൊണ്ട് മാത്രം കാര്യമുണ്ടോ !!! ഒരു രാമായണ മാസം സന്ധ്യയ്ക്ക് നാട്ടിന് പുറത്തെ ഒരു ബന്ധു വീട്ടില്‍ ചെന്നപ്പോഴത്തെ കാഴ്ച - അമ്മായിയമ്മയും മരുമകളും മാത്രമേ വീട്ടിലുള്ളൂ , അമ്മ പൂജാമുറിയില്‍ രാമായണം വായിച്ചു കൊണ്ട് ഇരിക്കുന്നു , മകള്‍ അടുക്കളയില്‍ പെടാപ്പാട് പെടുന്നു , അവരുടെ ആറു മാസം പ്രായമുള്ള കുഞ്ഞു കിടന്നു വാവിട്ടു കരയുന്നതൊന്നും രാമായണ പാരായണത്തില്‍ മുഴുകി ഇരിക്കുന്ന അമ്മ ശ്രദ്ധിക്കുന്നില്ല, അടുക്കള പണിയ്ക്കിടെ മകള്‍ തന്നെ ഓടിവന്നു കുഞ്ഞിനെ എടുത്തു കരച്ചില് മാറ്റാന്‍ നോക്കുന്നു ... തെറ്റിദ്ധരിക്കരുത് അവര്‍ തമ്മില്‍ അമ്മായിയമ്മ മരുമകള്‍ പോരോന്നും ഇല്ലാ... പക്ഷെ ഭക്തി കൂടിയപ്പോള്‍ സംഭവിച്ചതാ ... :))
ആ അമ്മയ്ക്ക് പുണ്യം കിട്ടുമായിരിക്കും... അല്ലേ !!! ]
എന്റെ വീട് എന്റെ ഭാര്യ
ReplyDeleteഎന്റെ മകന്
എന്റെ ബീഡി ,
എന്റെ തീപ്പെട്ടി
പുറത്തുണ്ണല്‍
അകത്തു പെടുക്കല്‍ ..
city life exposed nicely.... touching lines..
നഗരജീവിതം മനുഷ്യരില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കും. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതശൈലിയുടെ ഇരകളായി നാം മാറിയിരിക്കുന്നു എന്ന് വിളിച്ചു പറയുന്ന കവിത.
ReplyDeleteഎങ്കിലും നഗരം നമ്മെ പലതും പഠിപ്പിക്കുന്നില്ലേ? എങ്ങോട്ടെല്ലാം നടക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.
വ്യത്യസ്ഥമായ കോണിലൂടെ നഗരത്തെ നോക്കി കണ്ടത് ഇഷ്ടമായി.
ഞാനും എന്റെ കെട്ട്യോളും, കുട്ട്യോളും എന്നതിലേക്ക് ചുരുങ്ങികൊണ്ടിരിക്കുയാണ് മനുഷ്യന്.
ReplyDeleteപണ്ടെല്ലാം രണ്ടു കിലോ മീറ്റെരിനുള്ളില് എന്ത് സംഭവിച്ചാലും അഞ്ചു മിനിറ്റിനുള്ളില്‍ അറിയുമായിരുന്നു.
ഇപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പോലും പിറ്റന്നാല്‍ വരെ കാത്തിരിക്കണം ന്യൂസ് പേപ്പര്‍ വായിച്ചു അറിയാന്‍.
ഈ നഗര വല്‍ക്കരണത്തിന്റെ ഓരോ ഗുണങ്ങളെ .
ഉള്ളതു പറഞ്ഞാല്‍ എനിക്കു വളരെ രസിച്ചു.
ReplyDeleteഈ നഗരം, ഇതില്‍ പറയുന്ന നഗരം, ഗ്രാമങ്ങളിലേക്കും ചേക്കേറുന്നു ഇന്ന് എന്നതില്‍ യഥാര്‍ത്ഥ്യമുണ്ട്. പക്ഷേ അത്തരം വിശകലനങ്ങള്‍ അല്ല, കവിതയുടെ ചാരുതയും ഉള്‍ക്കനവും തന്നെ പ്രാധാനം.
നന്നായിട്ടുണ്ട്.
വലിയ വ്യത്യാസം ഒന്നും ഇല്ല രമേഷ്ജി ഗ്രാമങ്ങളിലും...ഗ്രാമങ്ങള്‍ എന്ന് പലതിനെയും പറയാനും പറ്റുന്നില്ല..ഗ്രാമങ്ങള്‍ മാറുകയല്ലേ..
ReplyDelete>>ടി ഡി എം ഹാളില്‍ ഒന്ന് കേറിയ പോലെ ആ വരികള്‍ വായിച്ചപ്പോള്‍ തോന്നി<<
ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
ReplyDeleteനമിച്ചു ഭായ്. കുറച്ച് നാളുകളിലെ നഗരജീവിതം ഇതൊക്കെ കാണിച്ച് തന്നതാണ്. അതുകൊണ്ട് ഇതിലെ വരികളോരോന്ന് വായിക്കുമ്പോഴും അതിന്റെ ഒരു ചിത്രം മനസ്സില്‍ തെളിഞ്ഞ് നിന്നു.
'വില കൊടുത്താല്‍ വാങ്ങാം
ReplyDeleteമുന്തിയ സമാധാനം..'
ഒരിക്കലും കിട്ടില്ല രമേഷ്ജീ സമാധാനം വിലക്കു വാങ്ങാൻ..
അതിനു പുണ്യം ചെയ്യണം...!
നഗരപുരാണം നന്നായി മാഷെ :)
ReplyDeleteആകാശത്തില്‍ നിന്നുള്ള കാഴ്ചയില്‍ എന്നും യൌവ്വനവും പകലൊടുങ്ങാത്തതുമാണ് നഗരം :)
~നഗരപുരാണം ~
ReplyDeleteഅരൂര്ദേശ പുത്രാ അഭി-വന്ദനം ..
തവ രചനാ .. അതി മനോഹരം ..
അതിലുപ്രതി മോഹനം ഈ
നഗരപുരാണമേ മഹാശ്ചര്യം .... . .
ഹി ഹി .. ഇതു എന്ത് ഭാഷ ആണെന്ന് ചോദിക്കരുത് .. കാര്യം മനസ്സിലായല്ലോ .. അത് മതി ..
കവിത ഇഷ്ട്ടായി .ഒരു ആവേശത്തിന്റെ തിരതല്ലല്‍ ഉണ്ട് വരികളില്‍ ......ആശംസകള്‍ ..പ്രാര്‍ത്ഥനയോടെ സൊണെറ്റ്...
ReplyDeleteരമേശേട്ടാ കവിത ഇഷ്ടായി.. നഗരത്തിലേക്കെത്താന്‍ കുതിക്കുന്ന ഗ്രാമപ്രദേശങ്ങളാണിന്നധികവും.. മരണവും വിലാപവും ഇല്ലാതായി തുടങ്ങിയിരിക്കുന്നു..
ReplyDeleteഗ്രാമങ്ങളെല്ലാം നഗരങ്ങളും നരകങ്ങളും ....വെട്ടിയും കുത്തിയും തിരുത്തപ്പെടുന്ന കവിതപോലെയല്ല കുമിഞ്ഞുകൂടി ജീര്‍ണിക്കുന്ന മാലിന്യം പോലെ മനുഷ്യരും മനസ്സുകളും ....നല്ലകവിത....ആശംസകള്‍...
ReplyDeleteഓരോ വരിയും സത്യംതന്നെ.വ്യത്യാസം അറിയാൻ തനി നാട്ടിൻപുറത്ത് ജീവിച്ചിട്ട് നഗരത്തിൽ വരണം . ഗ്രാമത്തിലും ഇപ്പോൾ എല്ലാം’എന്റെ’ തന്നെ.പക്ഷെ നാട്ടുകാർക്കായി രാമായണം വായിക്കുന്ന പതിവ് തുടങ്ങീട്ടില്ല.
ReplyDeleteനഗരം നാട്യപ്രധാനം..അവിടെ മനുഷ്യമനസ്സിനെ പച്ചയായി കാണാൻ കഴിയില്ല...മനസ്സിലവശേഷിക്കുന്ന അവസാന തുള്ളി നന്മയേയും ഇതിന്റെ അദൃശ്യകരങ്ങൾ മറച്ചു പിടിക്കും...
ReplyDeleteഒഴുക്കിനൊത്ത് നീന്തുന്നവരാണു പലരും...
രാമായണത്തിന്റെ വ്യത്യസ്ത അർത്ഥം കൊണ്ടു വന്നത് നന്നായി രമേശേട്ടാ...രാമായണത്തിനു ഇങ്ങനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന അർത്ഥമുള്ളത് പലരും മറന്നു തുടങ്ങിയിരിക്കുന്നു...
നഗരത്തിലെ സത്യങ്ങൾ ഒക്കെ നന്നായി പറഞ്ഞു..
പക്ഷേ... ഒരു ചോദ്യം മനസ്സിലിപ്പോഴും അവശേഷിക്കുന്നു...
ഇതിന്റെ വിഷക്കാറ്റ് ഗ്രാമത്തേയും മെല്ലെ ആശ്ലേഷിച്ചുകൊണ്ടിരിക്കുകയല്ലേ എന്ന്...ഗ്രാമത്തിന്റെ വിശുദ്ധിക്ക് ഈ വിഷക്കാറ്റിനെ ശുദ്ധീകരിക്കാൻ കഴിയട്ടെ അല്ലേ...
നല്ല കവിത....ആശംസകൾ
രാവേറെ ചൊല്ലിയിട്ടും
ReplyDeleteകര്‍ക്കിടകമൊഴിയുന്നില്ല
രാമായണവുമില്ല
രാ -മായുന്നുമില്ല
ഈ വരികളൊരുപാടിഷ്ടമായി.. പിന്നെ രാമായണമാസമായും,റംസാനായും മനസ്സ് ശുദ്ധീകരിക്കാനുള്ള വഴികള്‍ പല തരത്തിലെങ്കിലും,ഉപരിതലസ്പര്ശിയായിട്ടേ നഗരമായാലും,ഗ്രാമമായാലുമൊക്കെ ഏറ്റുവാങ്ങുന്നുള്ളൂവെന്ന് തോന്നുന്നൂ..
മുകളിൽ എല്ലാവരും പറഞ്ഞതിനൊക്കെ കാരണം ഇവിടെ പറഞ്ഞതുതന്നെ. ‘വായിൽ ഒതുങ്ങാത്ത വാക്കും, വായ് പൊത്തുന്ന പ്രവൃത്തിയും......’ സത്യം. പിന്നെ ‘രാമാ’യണവുമില്ല, ‘രാ’ മായുന്നുമില്ല...ഇപ്പോഴത്തെ നാടിന്റെ സ്ഥിതി. കൊള്ളാം, നല്ല വാക്കുകൾ...
ReplyDeleteകവിതയെ കുറിച്ച് വലിയ പിടിയില്ലെങ്കിലും ഈ കവിത എനിക്ക് ഒരു പാടിഷ്ടപ്പെട്ടു .കാരണം എനിക്കീ കവിത മനസ്സിലായി എന്നത് തന്നെ .ഞായറാഴ്ച വൈകുന്നേരം ടി ഡി എം ഹാളിനു മുന്നിലെ ദര്‍ബാര്‍ ഹാള്‍
ReplyDeleteഗ്രൌണ്ടിലും അവിടുത്തെ ചിത്ര പ്രദര്ശനശാലയും ഒന്ന് കറങ്ങി വരുമ്പോള്‍ ആര്‍ക്കും ഈ വരികള്‍ സത്യമാണെന്ന്
ബോധ്യപ്പെടും .
രമേഷ് ചേട്ടാ, നഗരത്തെ മാത്രം കുറ്റം പറയുകയൊന്നും വേണ്ടാ. ഇപ്പോള്‍ അതിനെക്കാള്‍ ഫ്രോഡുകള്‍ ഗ്രാമത്തിലാണ്. :-)
ReplyDeleteഇല്ല രാ-മായില്ല ! ഇതു നമ്മുടെ ഭൂമിയുടെ കുഴപ്പമല്ലേ ;) എല്ലായിടത്തേയും രാ ഒരേസമയം മായ്ചുകളയാനാവുന്നില്ലല്ലോ !
ReplyDeleteപിന്നെ ഗ്രാമത്തിനും നഗരത്തിനുമെല്ലാം നമ്മൾ ഓരോ തലങ്ങൾ കല്പിക്കുന്നു . നമ്മുടെ മനസ്സുകൾക്കു മാത്രം ... ഗ്രാമത്തിൽ നിന്നു നഗരത്തിലേക്ക് വരുമ്പോൾ ഗ്രാമീണൻ എന്തേ മാറുന്നു .അപ്പോ ഇതിനൊക്കെ കാരണം സാഹചര്യത്തിനൊത്ത് മാറാൻ കൊതിക്കുന്ന അല്ലെങ്കിൽ നിലനില്പിനായുള്ള പൊരുത്തപ്പെടലിനു വേണ്ടി പൊരുതുന്ന മനസ്സുകൾ തന്നെയല്ലേ .
നഗരരാമായണം നന്നായി. ആദ്യഭാഗത്തും രണ്ടാം ഭാഗത്തും ജാനകി പറഞ്ഞതുപോലെ ഒരിത് തോന്നി. രമേശിന്റെ മറുപടിയില്‍ ആ വിഷയം സോള്‍വ്ഡ്. കര്‍ക്കിടക്ക രാമായണത്തിന്റെ പശ്ചാത്തലത്തില്‍ നാഗരീക ജീവിതത്തെയും കാലീക സംഭവങ്ങളെയും അവതരിപ്പിച്ചത് കൊള്ളം
ReplyDeleteakshepahasyathinte roopathil velippedunna yadarthyangal.......
ReplyDeleteനഗരത്തില്‍ വൃദ്ധരില്ല, മരണവുമില്ല... :)
ReplyDeleteകവിതയില്‍ നിന്ന് പുറത്തുകടക്കാന്‍
ReplyDeleteപറ്റുന്നില്ല സര്.
നന്മകള്.
നഗരത്തില്‍ ഭൂമി കറങ്ങുന്നില്ല
ReplyDeleteഉദയാസ്തമനവുമില്ല
എന്നും എപ്പോഴും
പകലിന്റെ യൌവനം
പെണ്ണുങ്ങള്‍ക്ക്
വൈരൂപ്യമില്ല
അമ്മയ്ക്കും അമ്മൂമ്മയ്ക്കും
വയസാവില്ല ...
നല്ല വരികള്‍ വാക്കുകള്‍ . നഗരത്തിന്റെ തുറന്ന ചിത്രം
kidilan kavithayanu ketto...
ReplyDeleteSuperbb post!!! Nagarathekkurichulla oro varikalum aksharam prathi sathyam. Valare valare ishttaayi...
ReplyDeleteRegards
http://jenithakavisheshangal.blogspot.com/
നഗരത്തിന്റെ വര്‍ത്തമാനം...
ReplyDeleteവര്‍ത്തമാന നഗരം..
നഗര രാമായണം മനോരണ്ജകമായിരുന്നു.
ReplyDeleteകൊത്തിവച്ച പോലെ കുറെ സത്യങ്ങള്‍ , അതില്‍ മീതെ കൈലോസ് വിരിച്ചു , ഓരോ വൈചിത്ര്യങ്ങള്‍ കാട്ടി ത്തരുന്നു.
ഗംഭീരം.
നഗരത്തിൽ രണ്ടു കാലിൽ നടക്കുന്ന മനുഷ്യരുണ്ടോ?
ReplyDelete