Skip to main content

നഷ്ടപ്പെടുന്ന നമ്മള്‍

നഷ്ടപ്പെടുന്ന നമ്മള്‍
കാശം എനിക്ക് അച്ഛനെ പോലെയാണ്
അനന്തമായ സ്നേഹം പകര്‍ന്നു തരുന്ന
അപൂര്‍വ ഭാഗ്യം
അറിവുകളുടെ മുറിവ് പെയ്യിക്കുന്ന
വര്‍ഷ മേഘങ്ങളുടെ ഇരിപ്പിടം
എന്‍റെ ജീവ സ്പന്ദനങ്ങളില്‍
ഊര്‍ജം പകര്‍ന്ന കര്‍മ സാക്ഷി
കടല്‍ എനിക്ക് അമ്മയെ പോലെയാണ്
കനല്‍ വഴികളില്‍ കണ്ണീരു കൊണ്ടു
പാദങ്ങള്‍ തണുപ്പിച്ച
വാത്സല്യ സ്പര്‍ശം
ഉഷ്ണ ഭൂമികളില്‍ വെന്തു പൊള്ളുന്ന
ആത്മാവിനെ
തിര കൈ നീട്ടി തഴുകുന്ന
അമൃത സാന്ത്വനം
ഇരുള്‍ മറകളില്‍ ആളിപ്പിടിച്ച
പാപാഗ്നികളെ കഴുകി കെടുത്തുന്ന
പുണ്യ സ്നാനം
കടലാഴങ്ങളും തമോ ഗര്‍ത്തങ്ങളും
താണ്ടി വന്ന ഞാനോ ?
എന്നില്‍ സദാ കൂരിരുള്‍ നിറയ്ക്കുന്ന
അമാവാസി !
കണ്ണുകള്‍ പുണ്യാഹം തളിക്കുന്ന
വഴിയമ്പലങ്ങളില്‍
ദൈവങ്ങളുടെ നിലവിളികളും കടന്നു
ഞാന്‍ കേട്ടത് ആരുടെ
സങ്കീര്‍ത്തനം ആണ് ?
നിലാവും വേനല്‍ പകരുന്ന
ഉഷ്ണ രാത്രികളില്‍
എനിക്കായി ഒരു മണ്‍ വിളക്ക്
കെടാതെ വച്ചത് ആരാണ് ?
കാറ്റോ ,കടലോ ,ആകാശമോ ?
എങ്കിലും
വെളിച്ചവും വെളിപാടുകളും അറിയാതെ
അകം പുറം ഇരുട്ട് !
ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
നാം നമ്മെ   പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

Comments

  1. ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
    കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
    നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

    ReplyDelete
  2. നഷ്ടപെടലുകൾ

    ReplyDelete
  3. ഹമ്മോ, കവിത ആയിരുന്നോ ...ഒരു വാക്ക് പറഞ്ഞിരുന്ണേല്‍ ഞാനീ വഴിക്ക് വരില്ലായിരുന്നു .............

    ReplyDelete
  4. ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
    കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
    നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

    തീര്‍ച്ചയായും..!!
    കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  5. കടലും കാറ്റും ആകാശവും എന്നേ നഷ്ട്ടപെട്ടു..
    പക്ഷെ ഇന്നലെകളെ മയച്ചു കളയാന്‍ മാത്രം ആവുന്നില്ല..!
    കവിത നന്നായി.

    ReplyDelete
  6. "എന്നില്‍ സദാ കൂരിരുള്‍ നിറയ്ക്കുന്ന
    അമാവാസി !"

    അതാരാണു ?

    ReplyDelete
  7. കലാവല്ലഭാ ..കവിതയില്‍ തന്നെ അതുണ്ട് .ഞാനോ.. (ഞാന്‍ തന്നെയാണ് എന്നില്‍ അമാവാസിയാകുന്നത് )
    "നമുക്ക് നാമേ പണിവതു നാകം
    നരകവുമത് പോലെ (വള്ളത്തോള്‍ )"
    (നമ്മുടെ സ്വര്‍ഗ്ഗവും നരകവും നാം തന്നെ നിര്‍മിക്കുന്നു )

    ReplyDelete
  8. നഷ്ടപ്പെട്ടു എല്ലാം നഷ്ടപ്പെട്ടു

    ReplyDelete
  9. രമേശ്‌ സര്‍,നല്ല കവിത...

    ReplyDelete
  10. ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
    കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
    നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

    മനോഹരം
    നല്ല കവിത...

    ReplyDelete
  11. ഉഷ്ണ രാത്രികളില്‍
    എനിക്കായി ഒരു മണ്‍ വിളക്ക്
    കെടാതെ വച്ചത് ആരാണ് ?

    ReplyDelete
  12. എല്ലാവരുടെ മനസ്സിലും ഇപ്പോള്‍ സ്വാര്‍‌ത്ഥതയുടെ ഇരുട്ടാണ്‌. നമുക്ക്‌ ആ ഇരുട്ടിനെ തുടച്ചു മാറ്റി അവിടെ സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും വെളിച്ചം നിറയ്ക്കാം.

    ചിന്തിപ്പിക്കുന്ന നല്ല കവിത. ആശംസകള്‍.

    ReplyDelete
  13. ഇരുള്‍ മറകളില്‍ ആളിപ്പിടിച്ച പാഗ്നികളെ കഴുകി കെടുത്തുന്ന
    പുണ്യ സ്നാനം കടലാഴങ്ങളും തമോ ഗര്‍ത്തങ്ങളും
    താണ്ടി വന്ന ഞാനോ ?

    ഇന്നലെകൾ എല്ലാം മാച്ചുകളഞ്ഞാൽ ഇന്നും,നാളേയുമ്മൊക്കെ എങ്ങിനെ പടുത്തുയർത്തും ....?
    പിന്നെ ഈ മണ്ടൻ, പാഗ്നികളുടെ അർത്ഥം മറന്നുപോയി കേട്ടൊ

    ReplyDelete
  14. താങ്കള്‍ അക്ഷരങ്ങള്‍ വാക്കുകളായി വിരിയിക്കുകയാണ്... :)

    ReplyDelete
  15. ഇതിനു തൊട്ടു മുമ്പ് എഴുതിയ കവിത ആസ്വദിച്ചത്ര ഇത് ആസ്വദിച്ചില്ല.
    എങ്കിലും കടലിനെയും ആകാശതിനെയും ഒക്കെ വര്‍ണ്ണിച്ചത് ഇഷ്ടമായി.
    അറിയാത്തത് കൊണ്ട് ചോദിക്കട്ടെ, രമേശ്‌ ജി വാട്ട് ഈസ്‌ പാഗ്നി? "തീക്കനല്‍"????

    ReplyDelete
  16. പ്രിയ സുഹൃത്തുക്കളെ ..
    "പാഗ്നി" എന്ന വാക്കിനെ കുറിച്ച് ആദ്യം മുരളി ചേട്ടന്‍ എഴുതിയപ്പോള്‍ അദ്ദേഹത്തിനു വാക്ക് തെറ്റി എന്നാണ് ഞാന്‍ കരുതിയത്‌ ,ഇപ്പോള്‍ ഹാപ്പി ബാച്ചിലേഴ്സും കൂടി അതെക്കുറിച്ച് ചോദിച്ചപ്പോഴാണ് വരികള്‍ ഒരിക്കല്‍ കൂടി നോക്കിയത് .പാഗ്നി എന്നല്ല "പാപാഗ്നി " എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് .
    പാപങ്ങളുടെ അഗ്നി .പക്ഷെ എഡിറ്റിങ്ങിനിടയില്‍ "പാ" എന്ന അക്ഷരം വിട്ടുപോയതാണ് .ചൂണ്ടിക്കാണിച്ചതിനാല്‍ തെറ്റ് കണ്ടു പിടിച്ചു തിരുത്താന്‍ കഴിഞ്ഞു .നന്ദി .

    ReplyDelete
  17. ഉം... കൊള്ളാം.
    നമോവാകം, കവേ!

    ReplyDelete
  18. വരാനിരിക്കുന്ന കാലം നിരാശപ്പെടുത്തുന്നത് ആണെന്ന കവിയുടെ രോദനം എനിക്കു അന്ഗീകരിക്കാന്‍ ആവില്ല. എനിക്കു പുറകേ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും ഞാന്‍ അയോഗ്യന്‍ എന്നു കരുതാന്‍ ആണ് ഇഷ്ടം. കവിത മനോഹരമായി.

    ReplyDelete
  19. കൊള്ളാം രമേശേട്ടാ....അച്ഛനും അമ്മയ്ക്കും വ്യത്യസ്തമായ പ്രതിബിംബങ്ങള്‍ കാണാനൊത്തു..കാര്‍മ്മസ്സാക്ഷി എന്നാല്‍ സൂര്യനല്ലേ...ആകാശത്തിന്റെ കാര്യം പറഞ്ഞിട്ട് കര്‍മ്മസാക്ഷിയുട്ടെ കാര്യം പറഞ്ഞപ്പോ ഒരു ചെറിയ ക്കണ്‍ഫ്ഫ്യൂഷന്‍...ചിലപ്പോ എനിക്ക് മനസ്സില്ലാവാഞ്ഞതാവ്വും

    ReplyDelete
  20. എടുത്തു കാട്ടേണ്ട നവീന കവിതയാണിത്.
    കലാവല്ലഭനുള്ള മറുപടിയിലെ ആ വരികള്‍
    ഉള്ളൂരിന്റെ പ്രേമസംഗീതത്തിലേതാണ്.

    ReplyDelete
  21. ശ്രീദേവീ ആകാശം അച്ഛനെപ്പോലെ ആണെന്നാണ് പറഞ്ഞത് .അച്ഛന്‍ ആകാശത്തെ പോലെയാണ് എന്നല്ല .ആകാശത്തിന്റെയും പ്രപഞ്ചത്തിന്റെയും നാഥന്‍ ആണ് സൂര്യന്‍ .എന്റെ അച്ഛന്‍ എനിക്ക് എന്റെ കര്‍മ പ്രപഞ്ചത്തിന്റെ നാഥന്‍ ആണ് .
    അച്ഛനെ പോലെ എന്നാല്‍ അച്ഛന്‍ എന്നല്ലല്ലോ അര്‍ഥം .
    ജയിംസ് സര്‍ ,
    ചൂണ്ടിക്കാണിച്ചത് പോലെ അത് പ്രേമ സംഗീതത്തില്‍ നിന്നുള്ളതാണ് .
    "ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
    പ്രേമമതൊന്നല്ലോ
    പരക്കെ നമ്മെ പാലമ്രുതൂട്ടും
    പാര്‍വണ ശശി ബിംബം .."
    തെറ്റ് അശ്രദ്ധകൊണ്ട് സംഭവിച്ചതാണ് .നന്ദി .

    ReplyDelete
  22. അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

    ReplyDelete
  23. ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
    കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
    നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

    മനോഹരം
    നല്ല കവിത...

    ReplyDelete

Post a Comment

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...

Popular posts from this blog

കാടെവിടെ മക്കളെ?

ഒ രു കാട് ഒരുക്കി വച്ചിട്ട് അവര്‍ എന്നെ വിളിച്ചു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാട് കാണാന്‍  കാഴ്ചകാണാന്‍  വലിയ ജനക്കൂട്ടം മുന്‍പേ വന്നവര്‍ പറഞ്ഞു  "നല്ല മരങ്ങള്‍ !! നല്ല മരങ്ങള്‍ !!" പിമ്പേ വന്നവരും പറഞ്ഞു "നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!" ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി കാടുകാണാന്‍ !! കണ്ടില്ല  കാടില്ല !! കണ്ടതോ..  ചില മരങ്ങള്‍ മാത്രം വളഞ്ഞു പുളഞ്ഞ വന്‍ മരങ്ങള്‍ മാത്രം ... കാടെവിടെ മക്കളെ ?

അകന്നുപോയവരോട് ....

എ ത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍  കിളി പറന്നകന്നിട്ടും   മായാത്ത   ഗന്ധം   പോലെ  ! പിരിയാന്‍ കൂട്ടാക്കാത്ത- യോ ര്‍ മ തന്‍  തൂവല്‍ പോലെ പറിച്ചെറിഞ്ഞാലും വരും ചിര ബന്ധനം പോലെ !   അറിയാം നമുക്ക് നാം പിരിയാന്‍ സന്ധിപ്പവര്‍   ഇടയില്‍ കാണും മാത്ര നേരത്തെയ്ക്കൊരു ബന്ധം ! ഇളവേല്‍ക്കാനൊരു തണല്‍  വെയില്‍ ചായും നേരം ഒറ്റയ്ക്ക് പോകേണ്ടവര്‍ ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ്  മറഞ്ഞോര്‍ക്ക്  പിന്നാലെ  പോകേണ്ടവര്‍  ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട്  ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍. . ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു... അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളു