Skip to main content

ഉത്തരം


ഉത്തരത്തിലെ പല്ലിയും
ഉത്തരം മുട്ടി പറക്കുന്ന  
പ്രാണിയും..
ഒരേ സമയം ദൈവമേ
എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ്‌
ഇര തേടാനിറങ്ങിയത്
കളി കാണുകയായിരുന്നു
ഞാനും മകനും
ദൈവത്തിന്റെ ചിത്രത്തിന്
പിന്നില്‍ പ്രാണന്‍ തൊണ്ടയില്‍
കുരുങ്ങുന്ന
നിലവിളി കേട്ട്
മകന്‍ ചോദിച്ചു
ആരാണച്ചാ ജയിച്ചത്‌
പല്ലിയോ ?പ്രാണിയോ? ദൈവമോ ?
ഞാനെന്തു ഉത്തരം നല്‍കും ?
അവനു കളി മനസിലായോ എന്തോ!

Comments

  1. ഞാന്‍ എന്ത് ഉത്തരം നല്‍കും ?!

    ReplyDelete
  2. എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ "ഇരകള്‍" തന്നെ... വിധിയുടെ...

    ReplyDelete
  3. ഒന്ന് മറ്റൊന്നിനു ഇര എന്നത് പ്രകൃതി നിയമം. കളിയുടെ ഗുട്ടന്‍സ്‌ പറഞ്ഞു കൊടുക്കൂ മാഷേ!

    ReplyDelete
  4. കാലാന്തരത്തില്‍ അവനു അര്‍ത്ഥം മനസ്സിലായിക്കോളും...സ്വന്തം നിലനില്‍പ്പാണ് ഏറ്റവും വലിയ പ്രശ്നമെന്ന്...

    ReplyDelete
  5. ഒന്ന് മറ്റൊന്നിന്‌ ഇരയാകുക - പ്രകൃതിയുടെ നിയമമാണിത്‌.
    മോനേ, ജയിച്ചത് പ്രകൃതിയാണ്‌ എന്ന് പറഞ്ഞു കൊടുക്കൂ.
    കവിത നന്നായിരിക്കുന്നു.

    ReplyDelete
  6. ഇരപിടുത്തം തന്നെ അല്ലെ മാഷേ?

    ReplyDelete
  7. ഉത്തമമായ ഉത്തരം തേടി ഉത്തരം മുട്ടി കേട്ടോ ....ഭായ്

    ReplyDelete
  8. സമീര്‍ ,
    തെച്ചിക്കോടന്‍..
    ചാണ്ടി കുഞ്ഞു
    വായാടി ,
    രാംജി ,
    മുരളിയേട്ടന്‍ ,
    നീ :സു :
    സന്തോഷം
    ആദ്യ വായനയ്ക്ക് എത്തിയതിനു :)
    ഉത്തരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് ..

    ReplyDelete
  9. എന്താണേലും രമേശ് നല്ല ബുദ്ധിമുട്ടി ഈ പല്ലിയേം ഈച്ചേം ഒക്കെ ഈ കവിതയ്ക്കു മേംമ്പൊടിയായി ഇട്ടല്ലോ.
    ഞാന്‍ ദൈവം ജയിച്ചു എന്നേ പറയുകയുള്ളു.
    ഇന്ന കാലത്ത് ഇന്നതിനാല്‍ മരിയ്ക്കണനമെന്ന് പറഞ്ഞു വിട്ടിട്ടുണ്ട്
    ദൈവം. അതു സമയമാകുമ്പോളങ്ങു നടക്കുന്നു.അത്രമാത്രം.മനുഷനാണേലും പ്രാണികളാണേലും.

    ReplyDelete
  10. വന്നര്‍ എല്ലാവരും ഉത്തരം തന്നു .എനിക്ക് ഇത് വരെ ഉത്തരം കിട്ടിയില്ല.

    ReplyDelete
  11. ഉത്തരം എന്ത് പറയും എന്നും കൂടി പറയൂ ...

    ReplyDelete
  12. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ദൈവം ഉത്തരം നല്‍കിയാല്‍ ലോകം ഇതു പോലെ ആവുമോ?

    ReplyDelete
  13. എല്ലാം ലോകക്രമത്തിന്റെ അനിവാര്യത....!

    ആശംസകൾ....

    ReplyDelete
  14. ദൈവത്തിന്റെ പദ്ധതി വിജയിച്ചു. ആശംസകള്‍ !

    ReplyDelete
  15. പ്രാർത്ഥിച്ചു വന്ന വവ്വാൽ പല്ലിയെയും കൊണ്ട്‌ പറക്കുന്നതു കാണിച്ചു കൊടുക്കുക..അവനു മനസ്സിലാകും

    നന്നായിരുന്നു ഭാവുകങ്ങൾ

    ReplyDelete
  16. ഉത്തരം മുട്ടെ ചോദിക്കൂ,അല്ലെങ്കില്‍ ചോദിച്ച് ഉത്തരം മുട്ടിക്കൂ..!പല്ലികള്‍ പൊലും ഉത്തരം കിട്ടാതെ ഉഴലുന്നു..!

    ReplyDelete
  17. ഇരയും വേട്ടക്കാരനും തമ്മില്‍,
    സംവാദത്തിനു സാധ്യതയില്ല,
    പക്ഷെ ഒന്നുണ്ട്, വേട്ടക്കാരന്റെ വായില്‍ ഇര
    കുടുങ്ങുമ്പോള്‍ ഇരയുടെ ഹൃദയമിടുപ്പ്,
    ചിലപ്പോള്‍ വേട്ടക്കരന്റെതുമായി
    മാറാന്‍ വലിയ സമയം വേണ്ടി വരില്ല.
    അപ്പോള്‍ വേട്ടക്കാരന്‍ മറ്റൊരു ഇരയായി മാറും.
    കുറച്ചു വരികളില്‍ വലിയൊരു
    സത്യം അവതരിപ്പിച്ചതിന് നന്ദി.
    നല്ല കവിത അനുമോദനങ്ങള്‍.

    ReplyDelete
  18. "ഇതു വളരെ രസകരമായ ഒരു കളിയാണ്‌.
    എത്ര പേർക്കു വേണമെങ്കിലും കളിക്കാവുന്ന കളി,
    ഒരിക്കലും ഒരാളും ജയിക്കാത്ത,
    ഒരിക്കലും തീരാത്ത ഒരു കളി"
    ഉത്തരം മുട്ടിച്ചു കളിയില്‍ നിന്നു പുറത്താക്കുന്ന കളി

    ReplyDelete
  19. കവിതയില്‍ ഈച്ചയും, പല്ലിയുമാണെങ്കിലും വലിയ ഒരു ഉള്ളടക്കമുണ്ട്. ഞാന്‍ എത്താന്‍ ഒരുപാട് താമസിച്ചു...എത്തിയതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട് ഇനിയുംകാണാം

    ReplyDelete
  20. ഇന്ന് നീയാണോ ഞാനാണോ ഇരയെന്ന് പരസ്പരം സംശയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്തില്‍ ഈ ചോദ്യം വളരെ പ്രസക്തം. നന്നായി കവിത.

    ReplyDelete
  21. ഒന്നു മറ്റൊന്നിനെ കൊന്നുതിന്നുന്നത്
    കണ്ണാലെ കണ്ടിട്ടുമൊരൂവരും കാണാതെ
    കണ്ണിരൊഴുക്കി നീനിന്നു.
    പിന്നെ നിന്നെതന്നെ അല്പാല്പമായ് തിന്നു...

    ഒ.എന്‍.വിയൂടെ പ്രശസ്തമാ‍യ വരികള്‍ ഓര്‍ത്തു.

    ReplyDelete
  22. ഉത്തരം എല്ലാവരും പറഞ്ഞു.
    അഡ്വക്കേറ്റ് ലാല്‍ കൃഷ്ണ വിരാടിയാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് കോസ്മിക്‌ ലോ ആണ്.
    മാധവാ മഹാദേവാ.....

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. [ഉത്തരത്തിലെ പല്ലിയും ഉത്തരം മുട്ടി പറക്കുന്ന പ്രാണിയും ഒരേ സമയം, ദൈവമേ എന്ന്‌ പ്രാര്‍ത്ഥിച്ചു കൊണ്ട്‌, ഇര തേടാനിറങ്ങിയ കളി കാണുകയായിരുന്നു, ഞാനും മകനും. ദൈവത്തിന്റെ ചിത്രത്തിന്‌ പിന്നില്‍, പ്രാണന്‍ തൊണ്ടയില്‍ കുരുങ്ങുന്ന നിലവിളി കേട്ട്‌ മകന്‍ ചോദിച്ചു: ആരാണച്ഛാ ജയിച്ചത്‌, പല്ലിയോ, പ്രാണിയോ, ദൈവമോ? ഞാനെന്തുത്തരം നല്‍കും? അവനു കളി മനസിലായോ എന്തോ!]
    നല്ല ഭാവന!
    ഇതൊരു കവിതയാണോ? അറിയില്ല. ഒരു നല്ല Quiz (പ്രശ്നോത്തരി) ആണ്‌. സംശയമില്ല.
    കളിയല്ലാത്തതിനെ കളി ആക്കി ('കളിയാക്കി'യില്ലെന്നു കരുതട്ടെ) കാണുന്ന ഒരച്ഛനും മകനും.

    ദൈവചിത്രത്തിനു മുന്‍പില്‍, ഉത്തരം നോക്കി, രണ്ടു കീടങ്ങള്‍ (ബ്രഹ്മാണ്ഡകടാഹത്തിലെ കേവലം രണ്ടു ബിന്ദുക്കള്‍) ഇരിപ്പുറപ്പിച്ചത്‌ കര്‍മ്മബാഹുല്യത്താലോ, കര്‍മ്മരാഹിത്യത്താലോ, എന്ന്‌ പരസ്പരം ചോദിച്ചുകൊണ്ട്‌ അവയുടേതായ ഭാഷയില്‍ ചിലച്ചതാവാം.
    അതല്ലെങ്കില്‍, വെട്ടിനുറുക്കപ്പെട്ട മീനും, കോഴിയും, മാടും, തിന്നു വീര്‍ത്ത പള്ളയിലെ ഏമ്പക്കം വിട്ടുകൊണ്ട്‌, FLIT നിറച്ച സ്പ്രേയ്‌-ഗണ്ണുമായി (വിനോദത്തിനുവേണ്ടിയും ജന്തുക്കളെ വേട്ടയാടാറുള്ള) ഈ നിഷ്കരുണര്‍ ഏതു നിമിഷവും പുറകേ വന്നേക്കാം എന്ന ഭയത്തോടെ, പ്രാണി ഏതോ ഒരു മറതേടി ദൈവചിത്രത്തിനു പിന്നില്‍ (ആള്‍-ദൈവം ആയിരുന്നെങ്കില്‍ അടുക്കില്ലായിരുന്നെന്ന്‌ പറയേണ്ടതില്ലല്ലോ) ശരണം പ്രാപിക്കാമെന്നു കരുതിയപ്പോഴേക്കും വിശന്നു വാപിളര്‍ത്തി നില്‍പ്പുള്ള പല്ലിയുടെ വായില്‍ കുരുങ്ങിക്കാണും...
    ഏതായാലും, 'പൊരുളറിയില്ലെന്ന്‌ അറിഞ്ഞും, പൊരുളറിയാമെന്ന്‌ നടിക്കുന്ന കീടങ്ങളാണ്‌ നാം- മനുഷ്യര്‍,' എന്നെങ്കിലും മകന്‍ അറിയട്ടെ.

    ReplyDelete
  25. ദൈവത്തിന്‍റെ പിന്നിലല്ലേ കളികള്‍ മുഴുവന്‍ നടക്കുന്നത്. ദൈവത്തിന്‍റെ പേരിലും....

    ReplyDelete
  26. ഉത്തരം കിട്ടാത്ത ചോദ്യങ്ങള് !
    കവിത നന്നായി ........

    ReplyDelete
  27. എല്ലാം ദൈവത്തിന്റെ കളികള്‍, അല്ലേ? കവിത ഇഷ്ടമായി.

    ReplyDelete
  28. പറയാന്‍ വെമ്പിയതിനെ
    ഈച്ചയേയും , പല്ലിയേയും ഉപയോഗപ്പെടുത്തി പറഞ്ഞല്ലേ !

    നന്നായി .....

    ReplyDelete
  29. ജീവിതം എന്തൊരു സങ്കീർണ്ണമായ പ്രഹേളികയാണല്ലേ. ഇരയും വേട്ടക്കാരനും തമ്മിലുള്ള കളിയിൽ ദൈവം പങ്കെടുത്തു നിർമ്മമനാവുമ്പ്പോഴാണ് കളിയുടെ രസം. കൊല്ലിക്കയത്രെ നിനക്ക് രസമെടോ എന്ന് കൃഷ്ണനെപ്പറ്റി പറയുമ്പോലെ.

    മുകുന്ദന്റെ കുളിമുറി, കലവൂർ രവികുമാറിന്റെ ഇതാ ഒരു വെണ്ടക്ക എന്നീ കഥകളിൽ ദൈവം ഇങ്ങനെ മാറി നിന്ന് കളികാണുന്നുണ്ട്.

    ReplyDelete
  30. (നിര്‍ഗുണപരബ്രഹ്മമേ നീ മറുപടി നല്‍കൂ)
    നല്ല ചിന്ത..

    ReplyDelete
  31. നിങ്ങളുടെ കവിത ബ്ലോഗില്‍ ആദ്യ വരവാണ്. ദൈവഹിതം നടപ്പായി, സമയമാകുബോള്‍ കാലനും പോകുമല്ലോ..

    ക്രിസ്ത്മസ് പുതുവത്സരാശംസകള്‍

    ReplyDelete
  32. 'ഉത്തരം' താങ്ങുന്നതും പല്ലി!

    വൈകി വന്നതിനാല്‍ പുതുവത്സരാശംസ നേരാന്‍ പറ്റി :)

    ReplyDelete
  33. ഇവിടെവരാൻ വൈകിപ്പോയി രമേശേട്ടാ.

    കളി അവനു മനസ്സിലായിക്കാണും.പല്ലിയും പ്രാണിയും തമ്മിലുള്ള കളി
    ഇപ്പോൾ നിത്യകാഴ്ചയാണല്ലോ..

    ReplyDelete
  34. കളിക്കളം ............. കൊള്ളാം ഗംഭീരന്‍ ചിന്ത , വരികള്‍

    ReplyDelete
  35. എലാവരും, എല്ലാം ഇരകള്‍ തന്നെ....
    അതു മനസ്സിലാക്കുന്നില്ലെന്നു മാത്രം...

    ReplyDelete
  36. പുതുവത്സരാശംസകൾ.

    ReplyDelete
  37. ഞാനും എന്റെ മകനും കളി കാണുകയാണ്.രണ്ടു തലമുറകള്‍.തലമുറകളായി കാണുന്ന കളി.ഉത്തരം മുട്ടി പറക്കുന്ന കവിത തൊണ്ടയില്‍ നിലവിളിക്കും.അത് കേള്‍ക്കാന്‍ ചിത്രത്തിലെ ചോദ്യത്തിന് ആവുകയുമില്ല.പിതാവും പുത്രനും സാക്ഷിയാകുന്ന ഈ കവിതയുടെ ദാര്‍ശനികമായ ആഴം വലുതാണ്‌.കവിതയുടെ പ്രാണന്‍ ഇതിലുണ്ട്

    ReplyDelete
  38. ഞാനെന്തു ഉത്തരം നല്‍കും ? nalla kavitha!

    ReplyDelete
  39. ഉത്തരം മുട്ടിക്കുന്ന എത്രയോ ചോദ്യങ്ങളുള്ള ഈ നാട്ടിലാണോ?ഈ ചോദ്യത്തിനുത്തരം നല്‍കാനാകാത്തത്!.

    ReplyDelete
  40. Kali deivathinde thanne ..... samshayamillaa.... athu makanu vazhiye manassilayikkollum....

    ReplyDelete
  41. കളി കാണുമ്പോള്‍ അറിയുന്നില്ല കളി കാര്യമാവുന്നത് അല്ലേ? ആശംസകള്‍ ...

    ReplyDelete

Post a Comment

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...

Popular posts from this blog

കാടെവിടെ മക്കളെ?

ഒ രു കാട് ഒരുക്കി വച്ചിട്ട് അവര്‍ എന്നെ വിളിച്ചു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാട് കാണാന്‍  കാഴ്ചകാണാന്‍  വലിയ ജനക്കൂട്ടം മുന്‍പേ വന്നവര്‍ പറഞ്ഞു  "നല്ല മരങ്ങള്‍ !! നല്ല മരങ്ങള്‍ !!" പിമ്പേ വന്നവരും പറഞ്ഞു "നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!" ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി കാടുകാണാന്‍ !! കണ്ടില്ല  കാടില്ല !! കണ്ടതോ..  ചില മരങ്ങള്‍ മാത്രം വളഞ്ഞു പുളഞ്ഞ വന്‍ മരങ്ങള്‍ മാത്രം ... കാടെവിടെ മക്കളെ ?

അകന്നുപോയവരോട് ....

എ ത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍  കിളി പറന്നകന്നിട്ടും   മായാത്ത   ഗന്ധം   പോലെ  ! പിരിയാന്‍ കൂട്ടാക്കാത്ത- യോ ര്‍ മ തന്‍  തൂവല്‍ പോലെ പറിച്ചെറിഞ്ഞാലും വരും ചിര ബന്ധനം പോലെ !   അറിയാം നമുക്ക് നാം പിരിയാന്‍ സന്ധിപ്പവര്‍   ഇടയില്‍ കാണും മാത്ര നേരത്തെയ്ക്കൊരു ബന്ധം ! ഇളവേല്‍ക്കാനൊരു തണല്‍  വെയില്‍ ചായും നേരം ഒറ്റയ്ക്ക് പോകേണ്ടവര്‍ ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ്  മറഞ്ഞോര്‍ക്ക്  പിന്നാലെ  പോകേണ്ടവര്‍  ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട്  ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍. . ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു... അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളു